ബുര്‍ഹാന്‍ റിമാന്‍ഡില്‍; മക്കളുമായി ഭാര്യ വി.എസിനെ കണ്ടു

വിളപ്പിൽശാല: വിളപ്പിൽശാല ജനകീയ സമിതി പ്രസിഡൻറ് ബു൪ഹാനെ കോടതി 14 ദിവസത്തേക്ക്റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത ആറുപേരെ ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിളപ്പിൽശാല ചവ൪ ഫാക്ടറി സമരത്തെ തുട൪ന്ന് അരങ്ങേറിയ അക്രമങ്ങൾക്കും പൊതുമുതൽ നശിപ്പിക്കലിനും നിരവധി കേസുകൾ ചുമത്തി പൊലീസ് വ്യാഴാഴ്ചയാണ് ബു൪ഹാനെ അറസ്റ്റ് ചെയ്തത്.
12 കേസുകളാണ് ബു൪ഹാനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. സമര നേതാക്കളെയും പ്രവ൪ത്തകരെയും അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് വിളപ്പിൽശാലയിൽ ജനരോഷം കത്തുകയാണ്. ജനം നെടുങ്കുഴിയിലെ സമര പ്പന്തലിലേക്ക് ഒഴുകുകയാണ്. വ്യാപാരികൾ കടകളടച്ച് ഹ൪ത്താലാചരിച്ചു.  സമരക്കാ൪ക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കുന്ന സ൪ക്കാ൪ നടപടി ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സമരക്കാ൪ പറയുന്നു. നേതാക്കളെ ജയിലിലാക്കി സമരം തടയാമെന്നും വിളപ്പിൽശാലയിലേക്ക് വീണ്ടും ചവ൪ ലോറികളോടിക്കാമെന്നുള്ളത് അധികൃതരുടെ വ്യാമോഹമാണെന്നും ജനം പറയുന്നു.
അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ചും പൊലീസ് പിടികൂടിയ ഭ൪ത്താവുൾപ്പെടെയുള്ള നാട്ടുകാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബു൪ഹാൻെറ ഭാര്യ ആമിനാബീവി, മൂന്ന്മാസം പ്രായമായ കുഞ്ഞ് മുഹമ്മദ്ബിലാൽ, ഒന്നരവയസ്സുകാരി മറിയം ഹുദ, നാലുവയസ്സുകാരൻ മുഹമ്മദ് ഹാഷിം എന്നിവരുമൊത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കൻേറാൺമെൻറ് ഹൗസിലെത്തി സന്ദ൪ശിച്ചു. വിളപ്പിൽശാലക്കാരെ അ൪ധരാത്രി വീടുകളിൽ കയറി പൊലീസ് പീഡിപ്പിക്കുകയാണെന്നും ആമിന വി.എസിനോട്  പറഞ്ഞു. ഇവ൪ നിവേദനവും കൈമാറി.  സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് സംസാരിക്കുമെന്നും സമരക്കാരെ ഇത്തരത്തിൽ അറസ്റ്റ്ചെയ്യുന്ന നടപടി ശരിയല്ലെന്നും വി.എസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് ശനിയാഴ്ച വീണ്ടും സ൪വകക്ഷിയോഗം ചേരും. അറസ്റ്റിലായ ഏഴുപേരെ ജാമ്യത്തിലിറക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡൻറ് എസ്. ശോഭനകുമാരി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിന് തുല്യമായ 2,80,000 രൂപ കെട്ടി വെച്ചാൽജാമ്യം കിട്ടുമെന്ന ഉപദേശത്തെ തുട൪ന്ന് ഈ തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സ൪വകക്ഷി സംഘം. തുക ശരിയാക്കി തിങ്കളാഴ്ചയോടെ ഏഴുപേരെയും പുറത്തിറക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തിലാണ് അവരുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.