നഗരത്തില്‍ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ഓണത്തിരക്കേറിയതോടെ നഗരം ക൪ശന നിരീക്ഷണത്തിലാക്കി പൊലീസ്. ഓണം വാരാഘോഷം ആരംഭിക്കുന്നതോടെ ഉണ്ടായേക്കാവുന്ന വൻതിരക്ക് പരിഗണിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി.
കൂടുതൽ കാമറകൾ സ്ഥാപിച്ച് പൂ൪ണ നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയും പാളയം മുതൽ ശംഖുംമുഖം വരെയുമുള്ള റോഡുകളിലും പ്രധാന വേദികളായ കനകക്കുന്ന്, ചന്ദ്രശേഖരൻനായ൪ സ്റ്റേഡിയം എന്നിവിടങ്ങളിലുമായി 3000 ത്തോളം പൊലീസുകാരെ വിന്യസിക്കും. മറ്റ് ജില്ലകളിൽനിന്ന് പൊലീസുകാരെ എത്തിക്കും. 400 പുരുഷ-വനിതാ പൊലീസുകാരെ മഫ്തിയിൽ നിയോഗിച്ചുകഴിഞ്ഞു.
മാല പിടിച്ചുപറി സംഘങ്ങൾ, സ്ത്രീകളെ ശല്യപ്പെടുത്തുന്നവ൪ തുടങ്ങിയവരെയെല്ലാം ഇവ൪ കൈയോടെ പൊക്കും. ഓണാഘോഷം നടക്കുന്ന പ്രധാനവേദികളിൽ ഇവരോടൊപ്പം ഷാഡോ പൊലീസും ഉണ്ടാകും. നഗരത്തിലെ പ്രധാനവീഥികളിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾക്ക് പുറമെ കനകക്കുന്ന്, പൂജപ്പുര, മ്യൂസിയം, ശംഖുംമുഖം എന്നിവിടങ്ങളിലും കാമറകൾ സ്ഥാപിക്കും. നിലവിലെ പൊലീസ് കൺട്രോൾ റൂമിന് പുറമെ ശംഖുംമുഖത്തും കനകക്കുന്നിലും പൊലീസ് കൺട്രോൾ റൂമുകൾ സ്ഥാപിക്കും.
 ആദ്യഘട്ടമായി 40 കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 180 കാമറകളാണ് സ്ഥാപിക്കുക. അനധികൃത പാ൪ക്കിങ് നിയന്ത്രിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവളം, വിഴിഞ്ഞം, ശംഖുംമുഖം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഞായറാഴ്ചകളിൽ അധികമായി പൊലീസിനെ നിയോഗിച്ചു.
വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. നഗരസഭയുടെ അനുമതി വാങ്ങിയവ൪ക്ക് മാത്രമേ വഴിയോരങ്ങൾ അനുവദിക്കൂ. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധന ക൪ശനമാക്കി. കൂടാതെ അനധികൃത മദ്യവിൽപനയും വ്യാജമദ്യത്തിൻെറ ഒഴുക്കും തടയാനും നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമീഷണ൪ അവധിയിൽ പ്രവേശിച്ചതിനാൽ ഡെപ്യൂട്ടി കമീഷണ൪ പുട്ടവിമലാദിത്യക്കാണ് ചുമതല നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.