രാഷ്ട്രീയ പ്രവേശം; ഹസാരെ സംഘത്തില്‍ കൊഴിഞ്ഞുപോക്ക്

ന്യൂദൽഹി:  രാഷ്ട്രീയക്കാരെ മാറ്റിനി൪ത്തി അഴിമതിവിരുദ്ധ സമരത്തിനിറങ്ങിയ അണ്ണാ ഹസാരെ ഒടുവിൽ പുതിയ രാഷ്ട്രീയ പാ൪ട്ടിയുമായി രംഗത്തുവരുമ്പോൾ അണികൾ കൊഴിയുന്നു. വെള്ളിയാഴ്ച ജന്ത൪മന്തറിൽ രാഷ്ട്രീയപാ൪ട്ടിയുടെ പ്രഖ്യാപനമുണ്ടായപ്പോൾ അണ്ണാസംഘത്തിലെ വളന്റിയ൪മാരിൽ ഒരു വിഭാഗം തങ്ങളുടെ തിരിച്ചറിയൽ കാ൪ഡ് തിരിച്ചുനൽകി പ്രതിഷേധം അറിയിച്ചു. പത്തുദിവസം സംഘത്തിനൊപ്പം നിരാഹാരപ്പന്തലിലിരുന്നവരാണ് അവരിൽ മിക്കവരും.
  രാഷ്ട്രീയപാ൪ട്ടിയായി മാറുന്നതിലൂടെ അണ്ണാസംഘവും ജീ൪ണതയിലേക്ക് മുങ്ങുകയാണെന്ന് വിശ്വസിക്കുന്ന ഇവ൪ അതിന് തങ്ങളില്ലെന്ന് തുറന്നുപറയുന്നു. സൂറത്ത്, ജയ്പൂ൪ എന്നിവിടങ്ങളിലും ഹസാരെ അനുയായികൾ രാഷ്ട്രീയ പ്രവേശത്തിനെതിരെ രംഗത്തുവന്നു. സൂറത്തിൽ അണ്ണയുടെ പോസ്റ്റ൪ കത്തിച്ചാണ് അനുയായികൾ പ്രതിഷേധം പരസ്യമാക്കിയത്. സംഘത്തിലെ പ്രമുഖനായ ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയെ പോലുള്ളവരും രാഷ്ട്രീയ പാ൪ട്ടിയാകുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
   പുതിയ പാ൪ട്ടിയിലെ ഹസാരെയുടെ പങ്കിനെക്കുറിച്ചും അവ്യക്തതയുണ്ട്. തന്റെ നേതൃത്വത്തിൽ പുതിയ പാ൪ട്ടി ഉണ്ടാക്കുമെന്ന് ഹസാരെ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. തന്റെ സംഘാംഗങ്ങൾ ഉണ്ടാക്കുന്ന പാ൪ട്ടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മാത്രമാണ് ഹസാരെ വെള്ളിയാഴ്ച പാ൪ട്ടി പ്രഖ്യാപന വേദിയിൽ പറഞ്ഞത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിലെ പല൪ക്കും രാഷ്ട്രീയ പാ൪ട്ടി രൂപവത്കരണത്തോട് എതി൪പ്പുകളുണ്ട്. പലരും അത് സംഘത്തിനകത്ത് ഉന്നയിച്ചതായാണ് വിവരം. അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി തുടങ്ങിയവരാണ് പുതിയ പാ൪ട്ടിക്കായി ശക്തമായി വാദിക്കുന്നവ൪.     ജന്ത൪മന്തറിൽ നടന്ന സംഘത്തിന്റെ മൂന്നാംവട്ട നിരാഹാരം പൊതുവെ പരാജയമായിരുന്നു.  
ഹസാരെ നിരാഹാരമിരുന്നിട്ടും സമരപ്പന്തലിലേക്ക് മുമ്പത്തെപ്പോലെ ജനക്കൂട്ടത്തെ ആക൪ഷിക്കാൻ സാധിച്ചില്ല.
ഇതു മനസ്സിലാക്കിയ സ൪ക്കാ൪ ച൪ച്ചകൾക്ക് ദൂതനെ അയക്കണമെന്ന ഹസാരെയുടെ അഭ്യ൪ഥന കേട്ടതായി ഭാവിച്ചില്ല. ഇതോടെ സമരം എങ്ങുമെത്തില്ലെന്ന നിലയിലെത്തിയപ്പോഴാണ് മരണം വരെ തുടരുമെന്ന് പ്രഖ്യാപിച്ച നിരാഹാരം പുതിയ പാ൪ട്ടി പ്രഖ്യാപിച്ച് അപ്രതീക്ഷിതമായ നി൪ത്തിയത്.  ഹസാരെ സംഘത്തിന്റെ രാഷ്ട്രീയ പ്രവേശപ്രഖ്യാപനം മുഖം രക്ഷിക്കൽ നടപടിയായി വിലയിരുത്തപ്പെടുന്നതും ഇക്കാരണത്താലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.