അബൂ ജന്ദലിന്‍െറ കസ്റ്റഡി നീട്ടി

മുംബൈ: മുംബൈ ഭീകരാക്രമണ കേസ് പ്രതി അബൂ ജന്ദൽ എന്ന സയ്യിദ് സാബിയുദ്ദീൻ അൻസാരിയുടെ പൊലീസ് കസ്റ്റഡി ഈ മാസം 13 വരെ നീട്ടി. അബൂ ജന്ദലിനെ ഡി.എൻ.എ പരിശോധനക്കു വിധേയമാക്കുന്നതിനും വ്യാജ പേരുകളിലുണ്ടാക്കിയ ഇ-മെയിൽ വിലാസങ്ങൾ പരിശോധിക്കുന്നതിനും ഇയാളുടെ സാന്നിധ്യം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യങ്ങൾ അംഗീകരിച്ചാണ് കോടതി കസ്റ്റഡി നീട്ടിയത്. കനത്ത സുരക്ഷാ വലയത്തിലാണ് ജന്ദലിനെ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മുംബൈ ക്രൈംബ്രാഞ്ചിൻെറ കസ്റ്റഡിയിലാണ് ജന്ദൽ. 2008ൽ മുംബൈ ആക്രമിച്ചവ൪ സമുദ്ര മാ൪ഗം നഗരത്തിലെത്താൻ ഉപയോഗിച്ച കുബേ൪ എന്ന ബോട്ടിൽനിന്നും പൊലീസ് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവയിൽ ജന്ദലിൻേറതിന് സാമ്യമായതുണ്ടോ എന്ന് പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിൻെറ ശ്രമം. സൗദി അധികൃത൪ ഇന്ത്യയിലേക്കു നാടുകടത്തിയ ജന്ദലിനെ കഴിഞ്ഞ മാസം 21നാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.