സാങ്മ സുപ്രീംകോടതിയിലേക്ക്

ന്യൂദൽഹി: രാഷ്ട്രപതിപദത്തിലേക്ക് പ്രണബ് മുഖ൪ജിയെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്ത് അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കാൻ എതി൪ സ്ഥാനാ൪ഥി പി.എ സാങ്മ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ബി.ജെ.പി നേതാക്കളായ അനന്ത് കുമാ൪, എസ്.എസ് അഹ്ലുവാലിയ എന്നിവരുടെ സാന്നിധ്യത്തിൽ ചേ൪ന്ന പ്രതിപക്ഷ സ്ഥാനാ൪ഥിയുടെ പ്രചാരണ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.  
മൂന്ന് നാലു നാൾക്കകം  നിയമവിദഗ്ധരുമായി കൂടിയാലോചന പൂ൪ത്തിയാക്കി ഉചിതമായ തീരുമാനം എടുക്കുമെന്ന് സാങ്മയുടെ പ്രതിനിധിയും ബി.ജെ.പി നിയമ സെൽ കൺവീനറുമായ സത്യപാൽ ജെയിൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന എൻ.ഡി.എയിലുള്ള ജനതാപാ൪ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി, പ്രമുഖ നിയമവിദഗ്ധനും ബി.ജെ.പി രാജ്യസഭാംഗവുമായ രാംജത്മലാനി എന്നിവരുമായി കൂടിയാലോചന പൂ൪ത്തിയാക്കാനാണ് സാങ്മ കാത്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാങ്മയുടെ തെരഞ്ഞെടുപ്പ് ഹരജിയുടെ അടിസ്ഥാനം പ്രണബ് മുഖ൪ജിയുടെ സ്ഥാനാ൪ഥിത്വത്തോടുള്ള എതി൪പ്പായിരിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ സൂചന നൽകി. പത്രികാസമ൪പ്പണവേളയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സാങ്മ ഹരജിയിൽ ബോധിപ്പിക്കും. സ്ഥാനാ൪ഥിയായി പത്രിക സമ൪പ്പിക്കുമ്പോൾ പ്രണബ് മുഖ൪ജി കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ചെയ൪മാൻ സ്ഥാനത്തായിരുന്നുവെന്ന വാദവും ഹരജിയിലുണ്ടാകും. സാങ്മയുടെ പരാതി റിട്ടേണിങ് ഓഫിസ൪ തള്ളിയിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പ് കമീഷൻ സാങ്മക്ക് വേണമെങ്കിൽ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
 സാങ്മ സുപ്രീംകോടതിയെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന എട്ടാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖ൪ജി മാറും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് വന്ന ഹരജികളെല്ലം സുപ്രീംകോടതി തള്ളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.