പൊലീസ് ബസിടിച്ച് മരിച്ചയാളുടെ അവകാശികള്‍ക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

തിരുവനന്തപുരം: ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ട൪ ഓഫിസലെ ഹയ൪ ഗ്രേഡ് യു.ഡി ക്ള൪ക്ക് കെ.ജി.സുരേഷ്കുമാ൪ പൊലീസ് ബസിടിച്ച്മരിച്ച കേസിൽ പലിശയുൾപ്പെടെ 23,20,956 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോ൪ ആക്സിഡൻറ് കൈ്ളം ട്രൈബ്യൂണൽ ജഡ്ജി പി.എ. പ്രഭാവതി വിധിച്ചു.
 അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖാന്തരം  സുരേഷ്കുമാറിൻെറ ഭാര്യ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപം കൂവളഭാഗത്ത് മഠത്തിൽ ശ്രീദേവിക്കുട്ടി ഫയൽ ചെയ്ത കേസിൽ 12,93,018 രൂപയും കേസ് ഫയൽ ചെയ്ത 2003 സെപ്റ്റംബ൪ 24  മുതൽ വിധിത്തുക കോടതിയിൽ കെട്ടിവെക്കുന്നതുവരെ ഒമ്പത് ശതമാനം പലിശയും ഹരജിക്കാ൪ക്ക് അനുവദിച്ചുകൊണ്ട് കോടതി വിധി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.