ബംഗളൂരു: ക൪ണാടക പി.എസ്.സി ഓഫിസിൽ ബോംബുവെച്ചെന്ന അജ്ഞാത ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. നിയമസഭയായ വിധാൻ സൗധയുടെ അടുത്തുള്ള പി.എസ്.സി ഓഫിസിൽ ബോംബുവെച്ചെന്നാണ് ഉച്ചക്ക് 2.30ന് സന്ദേശം വന്നത്. പി.എസ്.സി ചെയ൪മാൻ ബി.ബി. പാട്ടീൽ ഒക്കാലിയുടെ ഓഫിസിലേക്കാണ് അജ്ഞാതൻ കന്നടഭാഷയിൽ താൻ നക്സലൈറ്റ് ആണെന്ന് ഓഫിസിൽ ബോംബുവെച്ചിട്ടുണ്ടെന്നും വിളിച്ചറിയിച്ചത്. ഉടൻതന്നെ ബോംബുസ്ക്വാഡും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് കുതിച്ചെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.