തൊടുപുഴ: കരിമണ്ണൂ൪ പഞ്ചായത്തിൽ ഡെങ്കിപ്പനി കണ്ടെത്തിയതോടെ പ്രതിരോധ പ്രവ൪ത്തനം ഊ൪ജിതമാക്കി.
പനിബാധിച്ച പ്രദേശങ്ങളിൽ സ൪വേ ആരംഭിച്ചു. സ൪വേയുടെ അടിസ്ഥാനത്തിൽ ഫോഗിങ് ഉൾപ്പെടെ പ്രവ൪ത്തനവും തുടങ്ങി.
ഡെങ്കിപ്പനിയെന്ന് സംശയമുള്ള ഏഴോളം പേരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി തിരുവനന്തപുരത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ടെസ്റ്റിൽ പോസിറ്റീവാണെന്നു കണ്ടെത്തിയവരുടെ രക്ത സാമ്പിളുകളാണ് അയച്ചിട്ടുള്ളത്.
ഡെങ്കിപ്പനി കണ്ടെത്തിയതോടെ ഇടുക്കി ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ എന്നിവ൪ കരിമണ്ണൂരിലെത്തി പ്രതിരോധത്തിനുള്ള നടപടി സംബന്ധിച്ച് ച൪ച്ച നടത്തി.
ഈ പ്രദേശങ്ങളിൽ ഫോഗിങ് നടത്തുന്നതിന് ആശാ പ്രവ൪ത്തക൪, അങ്കണവാടി ടീച്ച൪മാ൪, ആരോഗ്യ പ്രവ൪ത്തക൪ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവ൪ത്തനം നടത്തുന്നത്. ഇതിന് പുറമെ ജനങ്ങൾക്കാവശ്യമായ ബോധവത്കരണ ക്ളാസുകളും സംഘടിപ്പിച്ചുവരുന്നു.
ഡെങ്കിപ്പനിയാണെന്ന് സംശയമുള്ളവരുടെ രക്തമെടുത്ത് കാ൪ഡ് ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റും ജില്ലാ ആശുപത്രിയിൽ നിന്ന് ഡി.എം.ഒയുടെ നി൪ദേശപ്രകാരം എത്തിച്ചിട്ടുണ്ട്.
കരിമണ്ണൂരിൽ ഡെങ്കിപ്പനിക്കുള്ള ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും പറഞ്ഞു. ഇതിനിടെ വൈറൽ പനിയും ഇവിടെ വ്യാപകമായി പടരുകയാണ്. 22 ഓളം പേ൪ കരിമണ്ണൂ൪ സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സക്കായെത്തി. നൂറോളം പേ൪ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തോളമായി പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ പനി വ്യാപിക്കാൻ തുടങ്ങിയിട്ട്. നിരവധി തൊഴിലാളികൾക്കും പനി ബാധിച്ചതോടെ കാ൪ഷിക മേഖലയിൽ ഉൾപ്പെടെ തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.