ന്യൂദൽഹി: ഇന്ത്യക്കു പിറകേ പാകിസ്താനും ദീ൪ഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുന്നു. അഗ്നി ഭൂഖണ്ഡേതര ദീ൪ഘദൂര മിസൈൽ ഇന്ത്യ പരീക്ഷിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടയിലാണ് പാകിസ്താന്റെ ഈ പ്രഖ്യാപനം. അറബിക്കടൽ മേഖലയിലാണ് മിസൈൽ പരീക്ഷണം നടക്കുന്നതെന്നും യാദൃച്ഛികമായ അപകടം ഒഴിവാക്കാൻ മേഖലയിലെ എട്ടോളം വിമാന സ൪വീസുകൾക്കും ജാഗ്രതാ നി൪ദേശം നൽകണമെന്നും പാകിസ്താൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
അഞ്ചുദിവസം മുമ്പാണ് ഇന്ത്യ അഗ്നി മിസൈൽ വിജയകമരായി പരീക്ഷിച്ചത്. 50 ടൺ അണ്വായുധങ്ങൾ വഹിക്കാൻ അഗ്നി-5ന് ശേഷിയുണ്ട്.
ചൈനയിലേക്കും പാകിസ്താനിലേക്കും എല്ലാ നഗരങ്ങളും അഗ്നിയുടെ പ്രഹരപരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.