പാരിസ്: ഫ്രഞ്ച് പ്രസിഡന്റുസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂ൪ത്തിയായി. നിലവിലുള്ള പ്രസിഡന്റും യാഥാസ്ഥിതിക കക്ഷിക്കാരനുമായ നികളസ് സാ൪കോസിയും എതിരാളിയായ സോഷ്യലിസ്റ്റ് പാ൪ട്ടിയിലെ ഫ്രാങ്കോ ഹൊളാണ്ടെയും തമ്മിലാണ് പ്രധാന മത്സരം.
അഭിപ്രായ വോട്ടെടുപ്പിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഞായറാഴ്ച നടക്കുന്ന ഒന്നാംവട്ടം തെരഞ്ഞെടുപ്പിൽ ആ൪ക്കും ഭൂരിപക്ഷമില്ലാതെ വരുകയാണെങ്കിൽ മേയ് ആറിന് വീണ്ടും വോട്ടെടുപ്പ് നടക്കും. സാമ്പത്തിക വിഷയങ്ങളാണ് സാ൪കോസിയും ഹൊളാണ്ടെയും പ്രചാരണ വിഷയമാക്കിയത്. 2011ൽ മികച്ച സാമ്പത്തിക പുരോഗതിയുണ്ടായത് സാ൪കോസി എടുത്തുകാട്ടുമ്പോൾ, തൊഴിലില്ലായ്മ വ൪ധിച്ചതാണ് ഹൊളാണ്ടെയുടെ തുറുപ്പുചീട്ട്. 17 വ൪ഷമായി യാഥാസ്ഥിതിക കക്ഷിയാണ് ഫ്രാൻസ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.