ദില്‍ഷന്റെ കൊലപാതകം ; മുന്‍ സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം

ചെന്നൈ: ചെന്നൈയിൽ 13 കാരനെ വെടിവെച്ച് കൊന്ന മുൻ സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം. ബദാം പറിക്കാനായി തോട്ടത്തിൽ കയറിയ ദിൽഷനെ വെടിവെച്ച ലഫ്റ്റനന്റ് കേണൽ കണ്ഠസ്വാമി രാംരാജിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.


2011 ജൂലൈയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൈനികരുടെ താമസ സ്ഥലത്ത് നിന്നും ബദാം കായ പറിക്കാൻ ശ്രമിച്ച ദിൽഷനെ  കണ്ഠസ്വാമി രാംരാജ് വെടിവെക്കുകയായിരുന്നു.

കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് കണ്ഠസ്വാമി വാദിച്ചു. എന്നാൽ ഇയാൾ കുറ്റം ചെയ്തെന്ന് തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പോസ്റ്റ് മോ൪ട്ടത്തിനിടെ ദിൽഷന്റെ ശരീരത്തിൽ നിന്നും  വെടിയുണ്ട കണ്ടെടുത്തിരുന്നു.

ലൈസൻസ് കാലാവധി കഴിഞ്ഞ തോക്ക് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.