ന്യൂദൽഹി: പെട്രോൾ വില കൂട്ടാൻ അനുവദിച്ചില്ലെങ്കിൽ ഇന്ധന വിതരണം നിയന്ത്രിക്കേണ്ടിവരുമെന്ന് കേന്ദ്ര സ൪ക്കാരിന് പൊതുമേഖലാ എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകി. വില കൂട്ടാൻ തയാറായല്ലെങ്കിൽ നികുതി ഇളവ് നൽകാൻ സ൪ക്കാ൪ തയാറാവണമെന്നും എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടു.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയ൪ന്ന സാഹചര്യത്തിൽ നിലവിൽ 48 കോടി രൂപ നഷ്ടം വരുന്നുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പെട്രോൾ ലിറ്ററിന് 7.67 രൂപ നഷ്ടത്തിലാണ് വിൽക്കുന്നതെന്നും 20 ശതമാനം വിൽപന നികുതി കൂടി ചേരുമ്പോൾ ഇത് 9.20 രൂപയിലെത്തുമെന്നും എണ്ണക്കമ്പനികൾ പറയുന്നു.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പെട്രോൾ വില കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ സ൪ക്കാ൪ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.