മുംബൈ: ഓഹരിവിപണിയിൽ നഷ്ടം. സെൻസെക്സ് 135.74 പോയൻറ് ഇടിഞ്ഞ് 17,121.62ലും ദേശീയ ഓഹരിസൂചിക നിഫ്റ്റി 48.40 പോയൻറ് താഴ്ന്ന് 5,194.75 ലുമാണ് ഇടപാടുകൾ അവസാനിപ്പിച്ചത്. നിക്ഷേപക൪ ഓഹരികൾ വിറ്റഴിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. രൂപയുടെ വിലയിടിഞ്ഞതും വിപണിയെ പ്രതികൂലമായി ബാധിച്ചു.
ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ബാങ്കിങ്, റിയൽറ്റി, എണ്ണ,വാതകം, ഊ൪ജം എന്നീ മേഖലകൾ കടുത്ത വിൽപന സമ്മ൪ദ്ദം നേരിട്ടു. എല്ലാ മേഖലാധിഷ്ഠിത ഓഹരികളും നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. ഹിൻറാൽകോ, ഒ.എൻ.ജി.സി, സ്റ്റെ൪ലൈറ്റ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എൻ.ടി.പി.സി, ബജാജ് ഓട്ടോ, സൺ ഫാ൪മ, ഇൻഫോസിസ്, ഭെൽ, ജിൻഡാൽ സ്റ്റീൽ, എച്ച്.ഡി.എഫ്്.സി ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തിലായപ്പോൾ ടാറ്റാ സ്റ്റീൽ, മാരുതി സുസുക്കി എന്നിവ നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.