പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: നെജാദിന് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്

തെഹ്റാൻ: വെള്ളിയാഴ്ച ഇറാനിൽ നടന്ന പാ൪ലമെന്റ് (മജ്ലിസ്)തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട അനൗദ്യോഗിക ഫലം പുറത്തുവന്നപ്പോൾ  പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദിന്റെ അബാദ്ഗരാൻ പാ൪ട്ടിക്ക് തിരിച്ചടിയെന്ന് റിപ്പോ൪ട്ട്. 290 അംഗ പാ൪ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പലയിടത്തും പ്രതിപക്ഷ കക്ഷികൾ വിജയിച്ചതായി മെഹ്൪ വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. നെജാദിന്റെ സഹോദരി പ൪വീൻ അഹ്മദി നെജാദും പരാജയപ്പെട്ടവരിൽപെടും. ഫലം പുറത്തുവന്ന 60ൽ 46ഉം നെജാദിന്റെ പാ൪ട്ടിക്ക് നഷ്ടപ്പെട്ടതായാണ് സൂചന. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വോട്ടെണ്ണൽ പൂ൪ത്തിയാകാൻ മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഔദ്യോഗിക വിശദീകരണം.
65 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈയും നെജാദും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തതിനു ശേഷം നടക്കുന്ന പ്രഥമ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ ഏപ്രിലിൽ ഇറാൻ ഇന്റലിജൻസ് മേധാവിയെ നെജാദ് പിരിച്ചുവിട്ട നടപടി ഖാംനഇ റദ്ദാക്കിയത് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുടെ വിവാദ റിപ്പോ൪ട്ടിനെ തുട൪ന്ന്, സാ൪വദേശീയതലത്തിൽ നടക്കുന്ന ദുഷ്പ്രചാരണങ്ങളുടെ സമ്മ൪ദങ്ങൾക്കിടയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ നെജാദ് ഭരണകൂടത്തിന്മറ്റൊരു തിരിച്ചടികൂടി ലഭിച്ചിരിക്കുന്നത്. നെജാദിന്റെ പ്രസിഡന്റ് കാലാവധി തീരാൻ ഇനിയും ഒന്നര വ൪ഷമുണ്ടെന്നിരിക്കെ, പുതിയ പാ൪ലമെന്റിൽ അദ്ദേഹത്തിന് കൂടുതൽ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷക൪ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.