നോക്കുകൂലി വാങ്ങാത്ത തൊഴിലാളികളെ അഭിനന്ദിക്കാന്‍ മന്ത്രിയെത്തി

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളായ ശശിക്കും വ൪ഗീസിനും ഈ ക്രിസ്മസ് പതിവിലധികം സന്തോഷം നൽകുന്നു. തൊഴിൽ മന്ത്രി നൽകിയ കേക്കുമായാണ് അവ൪ ക്രിസ്മസിനെ വരവേൽക്കുന്നത്. പാളയം മാ൪ക്കറ്റിലെ പൂൾ -മൂന്ന് യൂനിറ്റിലെ ചുമട്ടുതൊഴിലാളികളാണിവ൪. കഴിഞ്ഞദിവസം നോക്കുകൂലി വാങ്ങാൻ വിസമ്മതിച്ചതിൽ അഭിനന്ദിക്കാൻ മാ൪ക്കറ്റിലെത്തിയതായിരുന്നു മന്ത്രി ഷിബു ബേബി ജോൺ. കൈയിൽ കരുതിയ കേക്ക് മുറിച്ച് തൊഴിലാളികൾക്ക് നൽകിയ മന്ത്രി, മാതൃകാപരമായ പ്രവൃത്തിയെ അഭിനന്ദിച്ചു. നോക്കുകൂലി വിമുക്ത നഗരമായി പ്രഖ്യാപിച്ചശേഷം അത്തരം പ്രശ്നങ്ങൾ കുറവാണെന്ന് മന്ത്രി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. എന്നാൽ പ്രഖ്യാപനം മുതലെടുത്ത് തൊഴിലാളികൾക്ക് അ൪ഹമായ ജോലി നൽകാതെ ചൂഷണം ചെയ്യുന്നവരുണ്ട്. തൊഴിൽ നിഷേധമുണ്ടായാൽ ക൪ശന നടപടി സ്വീകരിക്കും. ഗാ൪ഹിക മേഖലയിൽ കൂലി ഏകീകരണം നടപ്പാക്കിയിട്ടുണ്ട്. എന്നാൽ വ്യവസായ മേഖലയിൽ പലരും പുറത്തുനിന്നുള്ളവരെ ഉപയോഗിച്ച് ജോലി ചെയ്യിപ്പിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ളെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരത്തിൽ ചുമട്ടുതൊഴിലാളികളെ അറിയിക്കാതെ കയറ്റിറക്ക് നടത്തിയവരെ തൊഴിലാളികൾ കണ്ടെത്തി പൊലീസിൽ അറിയിച്ചിരുന്നു. തുട൪ന്ന്  നോക്കുകൂലി നൽകാമെന്ന തൊഴിലുടമയുടെ വാഗ്ദാനം തൊഴിലാളികൾ നിഷേധിച്ചു. തങ്ങൾക്ക് അ൪ഹതപ്പെട്ട തൊഴിലാണ് വേണ്ടതെന്നും നോക്കുകൂലിയല്ളെന്നും അവ൪ പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് അഭിനന്ദിക്കാൻ മന്ത്രി എത്തിയത്. സി.ഐ. ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകളിൽപെട്ട 18 പേരാണ് പൂൾ -മൂന്ന് വിഭാഗത്തിലുള്ളത്. വ൪ഷങ്ങളായി തങ്ങൾ നോക്കുകൂലി വാങ്ങുന്നില്ളെന്നും മന്ത്രി നേരിട്ടെത്തിയതിൽ സന്തോഷമുണ്ടെന്നും അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.