കൂടുതല്‍ ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത പട്ടികയിലാക്കണമെന്ന് മുസ്ലിം സംഘടനകള്‍

തിരുവനന്തപുരം: വയനാടിന് പുറമെ കൂടുതൽ ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ കൂട്ടത്തിൽപെടുത്തണമെന്ന് വിവിധ മുസ്ലിം സംഘടനകൾ കേന്ദ്ര ന്യൂനപക്ഷ കമീഷൻ അംഗം സ്പാ൪സ് അങ്ക്മേയോട് ആവശ്യപ്പെട്ടു. തൈക്കാട് വിശ്രമ കേന്ദ്രത്തിൽ കമീഷൻ അംഗവും ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുമായി നടന്ന ച൪ച്ചയിലാണ് ഇവ൪ ഇക്കാര്യം അറിയിച്ചത്.
ഹൈറേഞ്ച്, തീരപ്രദേശം, കോളനികൾ തുടങ്ങി പിന്നാക്ക പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഉറുദുഭാഷയെ ഉയ൪ത്താനും മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിക്കണം.  സി.ബി.എസ്.ഇ സ്കൂളുകൾക്ക് അംഗീകാരം ലഭിക്കാൻ ആവശ്യമായ നടപടികൾ ലളിതമാക്കുക, പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി സംസ്ഥാനത്ത് പൂ൪ണമായി നടപ്പാക്കുക, ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കാൻ റിസ൪വ് ബാങ്ക് ചട്ടത്തിൽ ഭേദഗതി വരുത്തുക, രംഗനാഥ മിശ്ര കമീഷൻ, സച്ചാ൪ കമ്മറ്റി റിപ്പോ൪ട്ടുകൾ നടപ്പാക്കുക, മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന പൊലീസ് നടപടിക്ക് പരിഹാരം കാണുക, അബ്ദുന്നാസി൪ മഅ്ദനി വിഷയത്തിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും സംഘടനാ പ്രതിനിധികൾ ഉന്നയിച്ചു.
സ്വാശ്രയ കോളജുകളിൽ 50 ശതമാനം സീറ്റിൽ സ൪ക്കാ൪ ഫീസെന്ന നിലപാട് ന്യൂനപക്ഷവിരുദ്ധമാണെന്ന് സി.എസ്.ഐ, ലാറ്റിൻ കാത്തലിക് സഭകൾ അഭിപ്രായപ്പെട്ടു. കാത്തലിക് മാനേജ്മെൻറുകൾക്ക് കീഴിലെ 11 സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ എം.ടെക്കിന് അംഗീകാരം നൽകാൻ സ൪വകലാശാലകൾ തയാറാവുന്നില്ല. എ.ഐ.സി.ടി അംഗീകാരം ലഭിച്ചിട്ടും സ൪വകലാശാലയാണ് വീഴ്ച വരുത്തുന്നതെന്നും സി.എസ്.ഐ, ലാറ്റിൻ സഭാ പ്രതിനിധികൾ അറിയിച്ചു.  പല൪ക്കും സിറ്റിങ്ങിനെ കുറിച്ച് വിവരം ലഭിച്ചില്ളെന്ന്് പരാതി ഉയ൪ന്നു.  
ന്യൂനപക്ഷക്ഷേമ പ്രവ൪ത്തനങ്ങളെക്കുറിച്ച് ജില്ലകൾ തോറും ബോധവത്കരണം നടത്തുമെന്നും ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ കാര്യത്തിൽ കൂടുതൽ ബ്ളോക്ക് പഞ്ചായത്തുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും അങ്ക്മേ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുറഹ്മാൻ, എം. മെഹബൂബ്, എൻ.എം. അൻസാരി, മെക്ക ഭാരവാഹികളായ അബ്ദുൽ റഷീദ്, ഡോ. ഷാനവാസ്, മൈനോറിറ്റി വാച്ച് പ്രതിനിധി അഡ്വ. എസ്. ഷാനവാസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ബീമാപള്ളി റഷീദ്, തോന്നയ്ക്കൽ ജമാൽ, പാച്ചല്ലൂ൪ നുജുമുദ്ദീൻ, അഡ്വ. കെ.എം. റഷീദ്, പ്രഫ. അബ്ദുൽ വഹാബ്, പ്രഫ. അലിയാ൪ കുഞ്ഞ്, ഫാ. യൂജിൻ പെരേര, മീരാൻ മാലിക്ക് മുഹമ്മദ്, അഡ്വ. എ. പൂക്കുഞ്ഞ്, അഡ്വ. എ.എം.കെ. നൗഫൽ എന്നിവ൪ നി൪ദേശങ്ങൾ സമ൪പ്പിച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ട൪ പി. നസീ൪, എ.ഡി.എം. മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി കലക്ട൪ ഷീബ ജോ൪ജ് എന്നിവ൪ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.