അസമില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ദിസ്പുര്‍: അസമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ബോഡോ തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെട്ടു. അസമില്‍ നിരോധിച്ച നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍റ് (എന്‍.ഡി.എഫ്.ബി) സോങ്ബിജിത് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളാണ് കൊക്രജാറിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
രാഹുല്‍ ബസുമത്രേയ്, റിതു ബസുമത്രേയ്, സര്‍ജെന്‍ ബോര്‍ഗയാരി  എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ നിന്ന് തോക്കുകളും വെടിമരുന്നുകോപ്പുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.
2014 ല്‍ അസമിലെ 76 ഓളം ഗോത്രവര്‍ഗക്കാരെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ എന്‍.ഡി.എഫ്.ബി സോങ്ബിജിത് വിഭാഗമാണെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് സംഘടനക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.