ചെന്നൈ: ആശുപത്രി െഎസിയുവിൽ കിടന്ന പിതാവിെൻറ ജീവൻരക്ഷാ ഉപകരണങ്ങൾ ഉൗരിമാറ്റിയ ഡോക്ടറായ മകൾക്കെതിരെ കൊലപാതകശ്രമത്തിന് കേസ്. മരണത്തെ മുഖാമുഖം കണ്ട പിതാവും ഡോക്ടറായിരുന്നു. ചെന്നെ കിൽപോക്കിലെ ആദിത്യ ആശുപത്രിയിൽ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. രണ്ട് മാസത്തിന് ശേഷം 2015 നവംബറിൽ ഈ വൃദ്ധന്‍ സ്വാഭാവിക മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മകൾ പിതാവിെന ഭീഷണിപ്പെടുത്തി രേഖകളിൽ ഒപ്പിടുവിക്കുന്നതിെൻറയും ജീവൻരക്ഷാ ഉപകരണങ്ങൾ ഉൗരിമാറ്റുന്നതിെൻറയും ദൃശ്യങ്ങൾ പുറത്തുവന്നു. 82 വയസുള്ള ഡോ. ഇ. രാജഗോപാൽ ഹൃദയസംബന്ധമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകനായ ഡോ. ആര്‍ ജയപ്രകാശിെൻറ ആശുപത്രിയിലാണ് രാജഗോപാലിനെ പ്രവേശിപ്പിച്ചിരുന്നത്.
രാജഗോപാലിെൻറ മകൾ ഡോ. ജയസുധ രണ്ട് മക്കൾക്കൊപ്പം െഎ.സി.യുവിലെത്തി ചെയ്യുന്ന കാര്യങ്ങളാണ് വിഡിയോയിലുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ സ്വകാര്യത വേണം എന്ന് പറഞ്ഞ് ഡോ. ജയസുധ പുറത്താക്കുന്നു. പിന്നീട് ജയസുധയുടെ മകന്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ചില രേഖകള്‍ പുറത്തെടുത്തു. പിതാവിനെ ഭീഷണിപ്പെടുത്തി മകൾ രേഖകളിൽ ഒപ്പിടുവിച്ചു. പിന്നീട് പിതാവിെൻറ വിരലടയാളവും ബലമായി മകള്‍ രേഖകളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഉപയോഗിച്ച് കൈവിരലിലെ മഷിമായിച്ചു. പിന്നീട് ജീവൻ നിലനിർത്തുന്നതിനായി മരുന്നുകള്‍ നല്‍കാനിട്ടിരുന്ന ഐ.വി ട്യൂബ് ഊരിമാറ്റി. ഈ സമയം അവിടെയെത്തിയ ഡോക്ടര്‍മാരോടും നഴ്‌സിനോടും എന്തോ പറഞ്ഞ് ജയസുധയും മക്കളും സ്ഥലംവിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ജയസുധക്കെതിരെ നടപടിയെടുക്കണെമന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ഡോ.ജയപ്രകാശ് ഫെബ്രുവരിയിൽ തമിഴ്നാട് മെഡിക്കൽ കൗൺസിലിന് പരാതി നൽകി. കൊലപാതകശ്രമം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ജയസുധക്കെതിരെ ചുമത്തിയിരിക്കുന്നത്.
video: The News minute
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.