സി.ബി.ഐ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: സി.ബി.ഐ കേന്ദ്രത്തിെന്റ നിയന്ത്രണത്തിലല്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെ സി.ബി.ഐ സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രത്തിെന്റ വിശദീകരണം.

സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിന് സി.ബി.ഐക്കുള്ള അനുമതി ബംഗാൾ സർക്കാർ 2018 നവംബർ 16ന് പിൻവലിച്ചിരുന്നു. എന്നിട്ടും സി.ബി.ഐ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്ന് ബംഗാൾ സർക്കാർ ആരോപിച്ചു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിൽ സുപ്രീംകോടതിക്ക് ഇടപെടാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 131ാം അനുച്ഛേദം പ്രകാരമാണ് ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന ഏറ്റവും വിശുദ്ധമായ അധികാരപരിധികളിലൊന്നാണ് 131ാം അനുച്ഛേദമെന്നും അത് ദുരുപയോഗം ചെയ്യാൻ അനുവദിച്ചുകൂടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. സംസ്ഥാനത്തിെന്റ പരാതിയിൽ പറഞ്ഞിരിക്കുന്ന കേസുകൾ കേന്ദ്ര സർക്കാർ നൽകിയതല്ലെന്നും സി.ബി.ഐ നേരിട്ട് രജിസ്റ്റർ ചെയ്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Centre Tells SC: CBI Not Under Union Control, Government Can't Supervise Its Probes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.