പ്രധാനമന്ത്രിയുടെ സിലിക്കണ്‍വാലി പ്രസംഗം വിലക്കണമെന്ന് പരാതി


ന്യൂയോര്‍ക്: ഞായറാഴ്ച സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന പൊതുപരിപാടി വിലക്കണമെന്നാവശ്യപ്പെട്ട് സിഖ് സംഘടന ഹരജി നല്‍കി. യു.എസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസാണ് കാലിഫോര്‍ണിയയിലെ കോടതിയില്‍ പരാതി നല്‍കിയത്. അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും വര്‍ഗീയത ആളിക്കത്തിക്കുന്നതുമായിരിക്കും മോദിയുടെ പ്രസംഗമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതത്തേുടര്‍ന്ന് പരിപാടിയുടെ സംഘാടകരായ ഇന്തോ-അമേരിക്കന്‍ കമ്യൂണിറ്റി, സാന്‍ജോസ് അരീന മാനേജ്മെന്‍റ്, സാന്‍ജോസ് അരീന അതോറിറ്റി എന്നിവക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, നടന്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കെതിരെയും സിഖ് ഫോര്‍ ജസ്റ്റിസ് പരാതി നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.