തസ് ലിമയെ പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി

ന്യൂഡല്‍ഹി: വിവാദ ബംഗ്ളാദേശ് എഴുത്തുകാരി തസ് ലിമ നസ് റിനെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഹരജിയില്‍ പൊതുജന താല്‍പര്യമില്ളെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജി. രോഹിണിയും ജസ്റ്റിസ് ജയന്ത് നാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.

ബംഗാളി സിനിമയായ 'നിര്‍ബാഷിതോ'ക്കും ഒരു സീരിയലിനും തിരക്കഥ രചിച്ചതു വഴി തസ് ലിമ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി. 1946ലെ ഫോറിനേഴ്സ് ആക്ടും 1948ലെ ഫോറിനേഴ്സ് ഓര്‍ഡറും ലംഘിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തസ്ലിമയുടെ വിസ റദ്ദാക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

തസ് ലിമക്ക് ഇന്ത്യയില്‍ കഴിയാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. പിന്നീട് ആഗസ്റ്റില്‍ ഒരു വര്‍ഷത്തേക്ക് വിദേശകാര്യ മന്ത്രാലയം പുതുക്കി നല്‍കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.