വാഷിങ്ടണ്‍: അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരെ ഇന്തോ-അമേരിക്കന്‍ സംഘടന പ്രതിഷേധവുമായി രംഗത്ത്. മോദിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന നേട്ടങ്ങളുടെ യാഥാര്‍ഥ്യം തുറന്നുകാട്ടുക എന്ന ബാനറുകളുമേന്തി സെപ്റ്റംബര്‍ 27ന് സാന്‍ജോസിലെ എസ്.എ.പി സെന്‍ററിനു പുറത്ത് സമാധാനപരമായി പ്രതിഷേധറാലികള്‍ നടത്താനാണ് സംഘങ്ങളുടെ തീരുമാനം.
അന്ന് സാന്‍ജോസില്‍ 18,500ഓളം ജനങ്ങളെയാണ് മോദി അഭിസംബോധന ചെയ്യുക. കഴിഞ്ഞ വര്‍ഷം മാഡിസണ്‍ ചത്വരത്തില്‍ 20,000 ആളുകളെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ച യോഗത്തിനിടയിലും ഈ സംഘടന പ്രതിഷേധറാലി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.