ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന് പ്രസിഡന്‍റ് സ്ഥാനം. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനയ്യ കുമാര്‍ വിജയിച്ചത്.
ഇടതു സംഘടനയായ ഐസ രണ്ട് ജനറല്‍ സീറ്റുകള്‍ നേടി. വൈസ് പ്രസിഡന്‍റ് (ഷെഹ് ല റാഷിദ് ഷോറ), ജനറല്‍ സെക്രട്ടറി (രാമ നാഗ) സീറ്റുകളാണ് നേടിയത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് (സൗരഭ് കുമാര്‍ ശര്‍മ) എ.ബി.വി.പി വിജയിച്ചു.
ബി.ജെ.പി വിദ്യാര്‍ഥി സംഘടന എ.ബി.വി.പി എട്ടും സി.പി.എം വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ നാലും കൗണ്‍സിലര്‍ സീറ്റുകള്‍ നേടി. ആം ആദ്മി പാര്‍ട്ടി യോഗേന്ദ്ര യാദവ് വിഭാഗം ഒരു കൗണ്‍സിലര്‍ സീറ്റില്‍ വിജയിച്ചിട്ടുണ്ട്.
ഇത്തവണ എസ്.എഫ്.ഐയുമായി സഖ്യമില്ലാതെയാണ് എ.ഐ.എസ്.എഫ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആം ആദ്മി പാര്‍ട്ടി കെജ് രിവാള്‍ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.