അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹദ്വാരയിലുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയുടെ പാര കമാന്‍ഡോ വിഭാഗത്തിലെ സൈനികനാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഹദ്വാര.

സോല്‍വാരി ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈനികര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം സുരക്ഷാ സേന വളയുകയായിരുന്നു.

ഇന്നലെ ബാരാമുല്ല ജില്ലയിലെ റാഫിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു. ബാരമുല്ലയിലെ ലദൂര ഗ്രാമത്തിലായിരുന്നു ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെ ഏഴരയോടെ ആരംഭിച്ച വെടിവെപ്പ് ആറു മണിക്കൂര്‍ നീണ്ടുനിന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.