അതിര്‍ത്തിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം; ഗ്രാമീണര്‍ക്ക് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു ഗ്രാമീണര്‍ക്ക് പരിക്ക്. ജമ്മു-കശ്മീരിലെ അതിര്‍ത്തിപ്രദേശമായ സാംബ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് ബി.എസ്.എഫ് ഒൗട്ട്പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തിയത്. പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ ഷെല്ലാക്രമണത്തിലും രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രകോപനമില്ലാതെ പാകിസ്താന്‍ നടത്തിയ ആക്രമണത്തിനെതിരെ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു. കുറച്ചു ദിവസം മുമ്പ് പാക് ഷെല്ലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.