ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. രണ്ടരയും അഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് ക്രൂര ബലാത്സംഗത്തിനിരയായത്. ഗുരുതരമായി മുറിവേറ്റ കുട്ടികള്‍ അപകട നിലയിലാണ്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് രാജ്യ തലസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ട മാനഭംഗത്തിനിരയാവുന്നത്.
വെള്ളിയാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീട്ടുമുറ്റത്തു നിന്നാണ് രണ്ടര വയസുകാരിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. കുട്ടിക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതര പരിക്കേറ്റിരുന്നു. ചോരയൊലിച്ച് അബോധാവസ്ഥയില്‍ സമീപത്തുള്ള പാര്‍ക്കില്‍ നിന്ന് അയല്‍വാസികള്‍ പെണ്‍കുട്ടിയെ കണ്ടെ ത്തുകയായിരുന്നു. രക്തസ്രാവം നിര്‍ത്താന്‍ പെണ്‍കുട്ടിയെ ഓപറേഷന് വിധേയയാക്കി. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.
കിഴക്കന്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മേഖലയിലാണ് രണ്ടാമത്തെ സംഭവം. അഞ്ചു വയസുകാരിയെ അയല്‍ക്കാരനാണ് പീഡിപ്പിച്ചത്. വീട്ടില്‍ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. അയല്‍ക്കാരന്‍ പെണ്‍കുട്ടിയെ തന്‍െറ വീട്ടില്‍ കൊണ്ടു പോയി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങിവരുന്ന കുട്ടിയെ കണ്ട മറ്റൊരു അയല്‍വാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുമ്പ് നാല് വയസുള്ള പെണ്‍കുട്ടി ഡല്‍ഹിയില്‍ പീഡനത്തിന് ഇരയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.