രാജ്യത്ത് ട്രെയിന്‍ അപകടങ്ങളില്‍ പൊലിഞ്ഞത് 27,581 ജീവന്‍

ന്യൂഡല്‍ഹി: റെയില്‍വേയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 2014ല്‍  രാജ്യത്താകമാനം മരിച്ചത്  27,581 പേര്‍.  ട്രെയിന്‍ അപകടങ്ങളിലും റെയില്‍പാളങ്ങള്‍ മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുമുള്ള മരണങ്ങളുടെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട   കണക്കാണിത്.
ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളില്‍നിന്ന് വീണ് മരിച്ചവരും പാളങ്ങളില്‍ ട്രെയിന്‍തട്ടി മരിച്ചവരുമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം. 13,542 പേരാണ് ഇത്തരത്തില്‍ മരിച്ചത്.ട്രെയിനുകള്‍ കൂട്ടിയിടിച്ച് 99 പേരും പാളംതെറ്റിയുണ്ടായ അപകടങ്ങളില്‍ 59 പേരും തീപിടിത്തങ്ങളില്‍ 32 പേരും മരിച്ചതായി കണക്കുകള്‍ പറയുന്നു. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തില്‍ 9.2 ശതമാനത്തിന്‍െറ കുറവുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
മരണങ്ങളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 5024 പേര്‍ സംസ്ഥാനത്ത് മരിക്കുകയും 3208 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടു പിന്നില്‍ ഡല്‍ഹിയും പിന്നീട് ഭോപാലുമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അപകടങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 15ാമതാണ് കേരളത്തിന്‍െറ സ്ഥാനം. 368 പേരാണ് 2014ല്‍ ട്രെയിനപകടങ്ങളില്‍ കേരളത്തില്‍ മരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.