ന്യൂഡൽഹി: സിത്താര്‍ തന്ത്രികളിലൂടെ ഇന്ത്യന്‍ സംഗീതത്തിെൻറ കീര്‍ത്തി ലോകമെങ്ങും എത്തിച്ച പണ്ഡിറ്റ് രവിശങ്കറിെൻറ പ്രിയപ്പെട്ട സിത്താർ ബ്രിട്ടനിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. നാല് സിത്താറുകളിലൊന്നാണ് കുടുംബം മ്യൂസിയത്തിന് സമ്മാനിച്ചത്. മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളുടെ കൂട്ടത്തിലാണ് 33ാം നമ്പർ മുറിയിൽ ഇത് പ്രദർശിപ്പിക്കുന്നത്.
1961ൽ നിർമിച്ച സിത്താർ, രവിശങ്കറിെൻറ ഭാര്യ സുകന്യ രവിശങ്കർ, മകൾ അനൗഷ്ക ശങ്കർ എന്നിവരാണ് കൈമാറിയത്്. 2012ൽ 92ാം വയസ്സിൽ അന്തരിച്ച രവിശങ്കർ ബ്രിട്ടനിൽ നിരവധി തവണ പരിപാടിക്കെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇവിടെയുള്ളവർക്ക് സുപരിചിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.