വൈക്കം: മലയാളത്തിെൻറ പ്രിയഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. തിങ്കളാഴ്ച വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.50ന് പാലാ സ്വദേശിയും മിമിക്രി ആർട്ടിസ്റ്റുമായ അനൂപാണ് താലിചാർത്തിയത്. സംഗീത-സിനിമ രംഗത്തെ പ്രമുഖർ പെങ്കടുത്തു.
വിവാഹശേഷം ക്ഷേത്രത്തിനു വലംെവച്ചശേഷം ദേവസ്വം ഓഫിസിൽ രജിസ്റ്ററിൽ ഒപ്പിട്ടു. വീടിനടുത്തെ ആതുരാശ്രമം ഹാളിലാണ് സദ്യയടക്കം ക്രമീകരിച്ചിരുന്നത്. വിജയലക്ഷ്മിക്ക് ആശംസനേരാൻ ഗായകൻ യേശുദാസ്, ഭാര്യ പ്രഭ, മകൻ വിജയ് യേശുദാസ്, സംഗീതസംവിധായകരായ എം. ജയചന്ദ്രൻ, ഒൗസേപ്പച്ചൻ, സി.പി.െഎ കേന്ദ്ര കമ്മിറ്റി അംഗം പന്ന്യൻ രവീന്ദ്രൻ അടക്കം എത്തിയിരുന്നു.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനാണ് ഇൻറീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്‌ടര്‍ കൂടിയായ അനൂപ്. സംഗീതപ്രാവീണ്യമാണ് വിജയലക്ഷ്മിയെ വിവാഹം കഴിക്കാൻ അനൂപിനെ പ്രേരിപ്പിച്ചത്. തുടർന്ന് ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതോടെ സെപ്റ്റംബറിൽ മോതിരക്കൈമാറ്റം നടന്നിരുന്നു. 1987ല്‍ വൈക്കത്തെത്തിയ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന് ദക്ഷിണവെച്ചാണ് വിജയലക്ഷ്‌മി സംഗീതലോകത്തേക്ക് കടന്നുവന്നത്.
2013ല്‍ കമല്‍ സംവിധാനം ചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ പൂക്കാമരത്തിലെ’ എന്ന ഗാനം ശ്രദ്ധനേടി. പിന്നീട് മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളിലും സജീവസാന്നിധ്യമായി. നിരവധി പുരസ്കാരവും ഡോക്ടറേറ്റും സ്വന്തമാക്കിയിരുന്നു. വൈക്കം ഉദയനാപുരം ഉഷാനിവാസില്‍ വി. മുരളീധരെൻറയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. കാഴ്ചശക്തി തിരിച്ചുകിട്ടാൻ അമേരിക്കയിൽ ചികിത്സയും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.