ഏതൻസ്: തെൻറ പ്രിയപ്പെട്ട വയലിൻ നെഞ്ചോട് ചേർത്ത് ബോട്ടിൽ കടൽ കടക്കാൻ ഒരുങ്ങുേമ്പാൾ നല്ലൊരു പാട്ടുകാരൻ ആവുക എന്നതായിരുന്നു ബാരിസ് യാസ്ഗിയുടെ സ്വപ്നം. ഇൗജിയൻ കടൽ വിഴുങ്ങുേമ്പാഴും ഒരുപക്ഷേ, അവൻ ആ സ്വപ്നത്തിൽനിന്ന് ഉണർന്നുകാണില്ല. ഒടുവിൽ ചേതനയറ്റ് കരക്കടിഞ്ഞപ്പോൾ സ്വന്തക്കാർ തിരിച്ചറിഞ്ഞതും മരണത്തിലും കൈവിടാതിരുന്ന അവെൻറ വയലിനിലൂടെ ആയിരുന്നു.
22 വയസ്സു മാത്രമുള്ള കുർദിഷ് വയലിനിസ്റ്റായ ബാരിസ് യാസ്ഗി സംഗീത പഠനത്തിനായാണ് ബെൽജിയത്തിലേക്ക് പുറെപ്പട്ടത്. എന്നാൽ, അഭയാർഥി ബോട്ട് മറിഞ്ഞ് മരിച്ച ഹതഭാഗ്യരിൽ അവനുമുണ്ടായിരുന്നു. രണ്ടുദിവസത്തെ കാത്തിരിപ്പിനൊടുവിൽ തുർക്കി തീരരക്ഷാ സേന കെണ്ടത്തിയ മൃതദേഹം കുടുംബം ചിത്രത്തിലൂടെ തിരിച്ചറിഞ്ഞു.
ആ വയലിൻ ജീവനുതുല്യം സ്നേഹിച്ചിരുന്നു. അതുകൊണ്ട് മുങ്ങിത്താഴുേമ്പാഴും അവനത് കൈവിട്ടില്ല -ബാരിസിെൻറ സഹോദരൻ വേദനയോടെ പറഞ്ഞു. എന്തിനാണ് സഹോദരൻ ബോട്ടിൽ യാത്ര തിരിച്ചതെന്നറിയില്ല. യൂറോപ്പിലെത്താൻ അവെൻറ മുന്നിലുള്ള അവസാന വഴിയായിരുന്നിരിക്കാം അത് -അദ്ദേഹം പറഞ്ഞു.
അഭയാർഥി ബോട്ടുകൾ തകർന്നുള്ള മരണങ്ങൾ നിരന്തരം കാതിലെത്തിയിട്ടും ഉൽക്കടമായ ആഗ്രഹത്തിനുമുന്നിൽ അപകടം പതിയിരിക്കുന്ന ആ യാത്രയിൽനിന്ന് ബാരിസ് പിൻവാങ്ങിയില്ല. ഏപ്രിൽ 23ന് ആഴക്കടലിൽ മുങ്ങിയ ബോട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളടക്കം 16 പേരാണ് ജീവൻ വെടിഞ്ഞത്. ഗർഭിണിയടക്കം രണ്ട് സ്ത്രീകൾ മാത്രം രക്ഷപ്പെട്ടു.
കുടുംബത്തിലെ ഒമ്പതു മക്കളിൽ അവസാനത്തേതായിരുന്നു ബാരിസ്. ക്ലാസിനകത്തും പുറത്തും അടങ്ങിയിരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. വയലിൽ മാത്രമല്ല, ഗിറ്റാറും നന്നായി വഴങ്ങിയിരുന്ന ബാരിസ് പാട്ടുകൾ സ്വന്തമായി എഴുതി സ്കൂളിൽ പാടിയിരുന്നു. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അവനെന്ന് കൂട്ടുകാർ പറയുന്നു. ഇസ്തംബൂളിലെ തെരുവിലും കഫേകളിലും പാട്ടുകൾപാടി അവൻ ആരാധകരെ ൈകയിലെടുത്തു.
ഇടവേളകളിൽ ജോലി ചെയ്തു പണമുണ്ടാക്കി സംഗീതം പഠിക്കാൻ ശ്രമിച്ചു. അതിനായി യൂറോപ്പിലേക്ക് പോവാൻ തീരുമാനിച്ച ബാരിസ് ടീച്ചറിൽനിന്ന് പ്രത്യേകമായി ഇംഗ്ലീഷ് പഠിച്ചെടുത്തു. എന്നാൽ, നിയമപരമായ വിസ ലഭിക്കുന്നതിനുവേണ്ട ജോലിയോ ഇൻഷുറൻസോ പണമോ അവെൻറ ൈകയിലുണ്ടായിരുന്നില്ല. ഇതായിരുന്നു അഭയാർഥികൾ ആശ്രയിക്കുന്ന കള്ളക്കടത്തുകാരുടെ ബോട്ടിൽ യാത്രചെയ്യാൻ ആ യുവാവിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.