കോഴിക്കോട്: ആർത്തിരമ്പുന്ന കടലിനെയും ഒഴുകിയെത്തിയ ജനസാഗരത്തെയും സാക്ഷിയാക്കി സംഗീതമഴ പെയ്തിറങ്ങിയപ്പോൾ ആസ്വാദകർക്കത് നവ്യാനുഭവമായി. അകാലത്തിൽ പൊലിഞ്ഞ ബാ ലഭാസ്കറിന് സ്നേഹാഞ്ജലി അർപ്പിച്ച് ശബരീഷ് പ്രഭാകർ വയലിനിൽ വിസ്മയം തീർത്ത് ആരം ഭിച്ച മീഡിയവൺ മ്യൂസിക്കൽ നൈറ്റ് അക്ഷരാർഥത്തിൽ കോഴിക്കോടൻ ജനത ഹൃദയത്തോടു ചേർത്തു.
കോഴിക്കോട്ടുകാർ സ്നേഹത്തോടെ ബാബുക്ക എന്നു വിളിക്കുന്ന എം.എസ്. ബാബുരാജിെൻറ നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി വിധു പ്രതാപും ജ്യോത്സ്നയും അവതരിപ്പിച്ച ‘മെലഡി’ തുടങ്ങിയതോടെ ബീച്ച് ഗ്രൗണ്ടിൽ ആഘോഷത്തിെൻറ രാവിന് തുടക്കമായി. മലയാളിക്ക് ഏറെ പ്രിയങ്കരനായ മുഹമ്മദ് റഫിയുടെ ഗാനങ്ങളും തേൻകിനിയുന്ന മാപ്പിളപ്പാട്ടിെൻറ ഇശലുകളും ഡിസംബറിെൻറ മഞ്ഞുള്ള രാവിനെ സംഗീതസാന്ദ്രമാക്കി. സ്റ്റീഫൻ ദേവസ്സിയുടെ മാസ്മരിക കീബോർഡ് പ്രകടനംകൂടിയായപ്പോൾ മ്യൂസിക്കൽ നൈറ്റിെൻറ ആഘോഷം ഉച്ചസ്ഥായിയിലായി. അവധിദിനത്തിെൻറ ആലസ്യം തെല്ലും പ്രതിഫലിക്കാത്തതിെൻറ തെളിവായിരുന്നു ബീച്ച് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ. മ്യൂസിക്കൽ നൈറ്റ് ആരംഭിക്കുന്നതിനും മണിക്കൂറുകൾ മുേമ്പ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചതോടെ മീഡിയ നൈറ്റ് ചടങ്ങുകൾ ഔപചാരികമായി ആരംഭിച്ചു. കൈതപ്രം ദാമോദരന് നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ, കലക്ടർ എസ്. സാംബശിവറാവു, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ്, എം.ഡി ഡോ. കെ. യാസീൻ അശ്റഫ്, ഡയറക്ടർമാരായ സലാം മേലാറ്റൂർ, ഡോ. അഹമ്മദ്, എഡിറ്റർ-ഇൻ ചീഫ് സി.എൽ. തോമസ്, നെസ്ട്രോൺ ചെയർമാൻ അബ്ദുൽ കരീം, മൈ ജി ചെയർമാൻ എ.കെ. ഷാജി, നോക്കിയ റീജനൽ മാനേജർ ജയദീപ്, കാനറ ടി.എം.ടി ഡയറക്ടർ അബ്ദുൽ സലാം അബ്ദുസ്സമ്മദ്, ഹാപ്പി എം.ഡി എം. ഖാലിദ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.