ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡൽഹിയിൽ താമസിക്കുന്ന ഹരിയാനക്കാരിയായ ഹർഷിത ദഹിയയാണ് വെടിറ്റേ് മരിച്ചത്. പാനിപ്പത്തിെല ഒരു ഗ്രാമത്തിൽ പരിപാടിയിൽ പെങ്കടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നതിനിടെയാണ് സംഭവം.
ഡൽഹിയിേലക്ക് മടങ്ങുന്നതിനിടെ ഹർഷിതയുടെ കാർ മറ്റൊരു കാറിലെത്തിയ അജ്ഞാതരായ രണ്ടംഗ സംഘം തടയുകയും ഡ്രൈവേറാടും ഹർഷിതയോടും കാറിൽ നിങ്ങാൻ ആവശ്യെപ്പടുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹർഷിത കാറിൽ നിന്നിറങ്ങുന്നതിനു മുമ്പ് തന്നെ അജ്ഞാതർ ഗായികക്കു േനരെ ഏഴു തവണ െവടിയുതിർത്തു. ആറ്റെണ്ണം ഗായികയുടെ കഴുത്തിലും നെറ്റിയിലുമായി ഏൽക്കുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. ആക്രമികൾ രക്ഷപ്പെട്ടു.
തനിക്ക് വധഭീഷണിയുെണ്ടന്ന് കാണിച്ച് ഇൗയടുത്ത് സാമൂഹികമാധ്യമങ്ങളിൽ ഹർഷിത പോസ്റ്റിട്ടിരുന്നു. വധഭീഷണിയെ താൻ ഭയക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ ഇതേ കുറിച്ച് പൊലീസിൽ പരാതി നൽകിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതേദഹം പാനിപ്പത്ത് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.