ജനീവ: ലോകപ്രശസ്ത ജർമൻ സംഗീതജ്ഞൻ ലുദ്വിഗ് വാൻ ബീഥോവൻ ചിട്ടപ്പെടുത്തിയ സം ഗീത ശലകങ്ങളിലെ ആവർത്തനക്രമങ്ങൾ ഗവേഷകർ ആദ്യമായി ചുരുളഴിച്ചു. സ്റ്റാറ്റിസ് റ്റിക്കൽ സാേങ്കതികത ഉപയോഗിച്ചാണ് സ്വിറ്റ്സർലൻഡിലെ ‘ഇകോൾ പോളിടെക്നിക് ഫ െഡറലെ ഡി ലാവുസന്നെ’ (ഇ.പി.എഫ്.എൽ) ഇത് സാധിച്ചത്.
ബീഥോവെൻറ സംഗീതത്തിൽ ഏതാനും ചില കോഡുകൾക്കാണ് (സംഗീതത്തിൽ ഒരുകൂട്ടം സ്വരങ്ങൾ ഒരുമിച്ച് കേൾപ്പിക്കുന്ന രീതി) ആധിപത്യമെന്ന് ഗവേഷകർ പറയുന്നു. ഭാഷയിൽ ഏതാനും ചില വാക്കുകൾ മാത്രം മേൽൈക്ക നേടുന്ന പ്രതിഭാസത്തെ ഭാഷാശാസ്ത്രവും ഇതുപോലെയാണ് പരിഗണിക്കുന്നത്. ‘ബീഥോവൻ സ്ട്രിങ് ക്വാർടെറ്റ്സ്’ എന്നറിയപ്പെടുന്ന അദ്ദേഹത്തിെൻറ സംഗീതം അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധം ‘പ്ലസ് വൺ’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. (രണ്ട് വയലിൻ, ഒര വിയോള, ഒരു സെല്ലോ എന്നിങ്ങനെ നാല് സ്ട്രിങ് സംഗീതോപകരണങ്ങളുടെ ഒരുമിച്ചുള്ള അവതരണമാണ് ഒരു സ്ട്രിങ് ക്വാർടെറ്റ്).
പരമ്പരാഗത സംഗീതശാസ്ത്രത്തിന് വിശകലനം ചെയ്യാൻ സാധിക്കാതിരുന്ന സ്റ്റാറ്റിസ്റ്റിക്സിെൻറയും ഡാറ്റ സയൻസിെൻറയും നവീന രീതികളാണ് പ്രബന്ധത്തിൽ ഉപയോഗിച്ചതെന്ന് ഇ.പി.എഫ്.എല്ലിലെ മാർട്ടിൻ റോർമെയ്ർ പറഞ്ഞു. ബീഥോവെൻറ 16 സ്ട്രിങ് ക്വാർടെറ്റുകളും ഗവേഷകർ വിശദമായി പരിശോധിച്ചു. ഏറെ ശ്രമകരമായ ദൗത്യമായിരുന്നു ഇത്. ഇതിെൻറ ഭാഗമായി സംഗീത രചനകളെ അടിസ്ഥാനമാക്കി വലിയ ഡിജിറ്റൽ രേഖയുണ്ടാക്കി. അതിനുശേഷമാണ് ആവർത്തന സ്വഭാവം വിലയിരുത്തിയത്.
ബീഥോവെൻറ സ്ട്രിങ് ക്വാർടെറ്റുകൾ എട്ടു മണിക്കൂർ ഉപകരണം വായിക്കാനുള്ളത്ര ബഹുലമാണ്. സ്ട്രിങ് ക്വാർടെറ്റുകളിൽ ആയിരത്തിലധികം കോഡുകളുണ്ട്. ഇൗ കോഡുകളുടെ ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള സഞ്ചാരത്തിെൻറ സവിശേഷതകളും ഗവേഷകർ അടയാളപ്പെടുത്തി. ലോകം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായ ബീഥോവൻ 1827ൽ തെൻറ 56ാം വയസ്സിലാണ് മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.