തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. അപകട സമയത്ത് ബാ ലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുൻ രണ്ട് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ബാലഭാസ്കറിന് റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ആരോപിച്ചു പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന ്വേഷണം.
ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുള്ള ആയുർവേദ ഡോക്ടറുടെ ബന്ധുവായി അർജുെൻറ പേരിൽ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എ.ടി.എം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയെന്നതാണു കേസ്.
അപകട സമയത്ത് ഇയാളാണ് വണ്ടിയോടിച്ചതെന്ന് ബാലയുടെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നുവെങ്കിലും ഇതിന് വിപരീതമായി താനല്ല ഒാടിച്ചതെന്നാണ് അർജുൻ പൊലീസിനെ അറിയിച്ചത്. ദീർഘദൂര യാത്രകളിൽ ബാലു വാഹനം ഓടിക്കാറില്ലെന്നും അപകടം നടക്കുമ്പോൾ അർജുൻ തന്നെയാണ് വാഹനം ഓടിച്ചതെന്നുമായിരുന്നു ലക്ഷ്മിയുടെ മൊഴി. എന്നാൽ ആ സമയം ലക്ഷ്മി ഉറക്കമായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് ഡ്രൈവർ അർജുനും പൊലീസിനോട് പറഞ്ഞു.
അതേസമയം ബാലഭാസ്കറിെൻറ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് പിതാവ് ഉണ്ണിയുടെ ആവശ്യം. ഭാര്യ ലക്ഷ്മിയുടെയും അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പാലക്കാടുള്ള ആയുർവേദ കേന്ദ്രത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബാലയുടെ പിതാവ് സി.കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.