ബാലഭാസ്കർ ഓർമ്മയായിട്ട് ഒരു വർഷം

തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കർ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ പള്ളിപ്പുറത്തിന് സമീപം 2018 സെ‌പ്തംബർ 25ന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ ഒക്ടോബർ രണ്ടിന് പുലർച്ചെയാണ് മരിക്കുന്നത്.

ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും ഡ്രൈവർ അർജ്ജുനുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മകൾ അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരസ്പര വിരുദ്ധമായ സാക്ഷി മൊഴികളും മറ്റുമായി ഈ കാറപകടം സംബന്ധിച്ച് ദുരൂഹതകൾ ബാക്കിയായി. ഒടുവിൽ അമിത വേഗം മൂലമുണ്ടായ സ്വാഭാവിക മരണമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിച്ചേർന്നെങ്കിലും ഈ കണ്ടെത്തലിൽ കുടുംബം തൃപ്തരല്ല. ബാലഭാസ്കറിൻെറ മരണം സംബന്ധിച്ച് കുടുംബത്തിൻെറ ആവശ്യപ്രകാരം സി.ബി.ഐക്ക് വിടാനുള്ള നടപടികൾ നടക്കുകയാണ്.

വയലിൻ തന്ത്രികളിൽ ബാലഭാസ്കർ സൃഷ്ടിച്ച വിസ്മയ ലോകം വലിയ ആരാധക വൃന്ദത്തെയാണ് സൃഷ്ടിച്ചത്. ഏറ്റവും അടുപ്പമുള്ളവർക്ക് അദ്ദേഹം ‘ബാലു’ ആയിരുന്നു. പുഞ്ചിരി തൂകുന്ന മുഖത്തോടുകൂടി എത്ര വിഷമകരമായ ഇൗണവും അനായാസം അവതരിപ്പിക്കുന്ന ബാലു ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയത് വളരെ പെട്ടെന്നാണ്. ടെലിവിഷൻ ഷോകളിലൂടെ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി. ബാലു ഇന്ന് ഏവർക്കും നീറുന്ന ഓർമ്മയാണ്.

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഇന്ന് ബാലഭാസ്കറിൻെറ സ്മരണ പുതുക്കുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്.

Tags:    
News Summary - balabhaskar death anniversary -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT