പുല്ലാങ്കുഴലിൽ മാലി, ഷെഹനായിയിൽ ഉസ്താദ് ബിസ്മില്ലാഖാൻ, മൃദംഗത്തിൽ പാലക്കാട് മണി അയ്യർ തുടങ്ങിയവരെപോലെ സംഗീത ചരിത്രത്തിൽ സാക്സഫോണിെൻറ പര്യായമായി അടയാളപ്പെട്ട പേരാണ് കദ്രി ഗോപാൽനാഥ്. മറ്റു സംഗീതോപകരണങ്ങൾ കൈകാര്യം ച െയ്യുന്ന പ്രമുഖർ നിരവധി ഉണ്ടെങ്കിലും സാക്സഫോണിൽ ദേവസംഗീത കലാകാരന്മാർ അധികമില്ല. അതു കൊണ്ടുതന്നെ കദ്രിക്കു പക രം കദ്രി മാത്രം.
1840 ൽ െബൽജിയംകാരനായ അഡോൾഫോ സാക്സ് ക്ലാർനെറ്റിൽനിന്ന് സാക്സഫോൺ രൂപകൽപനചെയ്തപ്പോൾ അതിൽ ഒര ിക്കലും ഇന്ത്യൻ സംഗീതം വിടരുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. ബാൻഡ് വാദ്യത്തിനും കരോൾ ഗാനത്തിനും മറ്റും ഉപയോഗ ിക്കാനുള്ള ഒരു സഹ ഉപകരണം മാത്രമായിരുന്നു സാക്സ് ലക്ഷ്യമിട്ടത്. എന്നാൽ, ഈ ഉപകരണത്തിൽനിന്ന് ശങ്കരാഭരണവും മോഹനവ ും കല്യാണിയും പിറക്കുമെന്നും പഞ്ചരത്ന കീർത്തനങ്ങളും ഇന്ത്യൻ ക്ലാസിക്കുകളും അനായാസമായി ഒഴുകുമെന്നും ലോകത്തി നു കാണിച്ചു കൊടുത്ത സംഗീതജ്ഞനായിരുന്നു ഒക്ടോബർ 11ന് വിടവാങ്ങിയ പത്മശ്രീ ജേതാവ് ഡോ. കദ്രി ഗോപാൽനാഥ്
മംഗളൂര ുവിലെ കദ്രി ഗ്രാമത്തെ പേരിനൊപ്പം ചേർത്ത് സംഗീതാദ്രിയുടെ പടവുകൾ കയറി ലോകത്തെ വിസ്മയിപ്പിച്ച ഗോപാൽനാഥ് 1974ലാണ ് സാക്സഫോണിൽ കർണാടകരാഗങ്ങൾ വഴങ്ങുമെന്ന് തെളിയിച്ചത്. പിന്നീട് കണ്ടത് സാക്സഫോണിെൻറ പര്യായമായി കദ്രി മാറുന്ന വിസ്മയക്കാഴ്ചയായിരുന്നു. സംഗീതജ്ഞൻ ടി.വി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ പ്രമുഖരുടെ ശിഷ്യത്വവും കഠിനാധ്വാനവും കലാകാരന് അവശ്യം വേണ്ട വിനയവും സമന്വയിച്ചപ്പോൾ കദ്രി ഗോപാൽനാഥ് ഔന്നത്യത്തിെൻറ പടവുകൾ കയറി സാക്സഫോൺ ചക്രവർത്തിയായി.
പാരമ്പര്യത്തിെൻറ തണലിലാണ് ഗോപാൽനാഥ് സംഗീത ലോകത്ത് പിച്ചവെച്ചത്. പിതാവ് തനിയപ്പ പേരുകേട്ട നാഗസ്വരവിദ്വാനായിരുന്നു. മകനെ നാഗസ്വര കലാകാരനാക്കണമെന്നാണ് പിതാവ് തീരുമാനിച്ചത്. എന്നാൽ ,ഗോപാലൻ തെരഞ്ഞെടുത്തത് മറ്റൊരുപകരണം. മൈസൂർ കൊട്ടാരത്തിൽ വെച്ചാണ് ഒരാൾ നാഗസ്വരത്തോട് സാമ്യമുള്ള മറ്റൊരുപകരണം വായിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉപകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു പാശ്ചാത്യ കുഴൽവാദ്യമാണെന്ന് പറഞ്ഞു കൊടുത്തു പിതാവ്. ആ വാദ്യോപകരണത്തിന് ഇന്ത്യൻ സംഗീതം വഴങ്ങില്ലെന്നും നാഗസ്വരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പിതാവ് ഉപദേശിച്ചു.
എന്നാൽ, ഭാവിയിൽ സാക്സഫോണിെൻറ പര്യായമായി മാറാൻ ദൈവം തീർച്ചപ്പെടുത്തിയ ഗോപാൽനാഥ് പിതാവിെൻറ അഭിപ്രായം തള്ളിയത് സ്വാഭാവികം മാത്രം. അന്നെടുത്ത പ്രതിജ്ഞയായിരുന്നു കർണാടക സംഗീതത്തെ സാക്സഫോണിൽ പകർത്തുമെന്നത്. വൈകാതെ സാക്സഫോൺ വാങ്ങി അതു സാധ്യമാക്കി. ടി.വി. ഗോപാലകൃഷ്ണെൻറ കൂടെ ചെന്നൈയിൽ എത്തിയതോടെ സർഗാത്മകസഞ്ചാരത്തിന് വേഗം കൂടി. എങ്കിലും രണ്ടു പതിറ്റാണ്ടിലധികം നീണ്ട തപസ്യയിലൂടെയാണ് കദ്രി സാക്സഫോണിനെ മെരുക്കിയെടുത്തത്.
1994 ൽ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ ബി.ബി.സിയുടെ നേതൃത്വത്തിെല പ്രോമിനീഡ് കൺസേർട്ടിന് ക്ഷണം ലഭിച്ച പ്രഥമ കർണാടക സംഗീതജ്ഞൻ കദ്രി ഗോപാൽനാഥായിരുന്നു. അതിനു മുേമ്പ മുംെബെയിൽ ലോകപ്രശസ്ത ജാസ് വിദഗ്ധൻ ജോൺ ഹാൻഡിക്കൊപ്പം സാക്സഫോൺ വായിച്ചു. കദ്രിയുടെ കർണാടക സംഗീതവും ജോൺ ഹാൻഡിയുടെ പാശ്ചാത്യ സംഗീതവും ചേർന്നേപ്പാൾ സമന്വയത്തിെൻറ ദീപ്തഭാവം. ഇതിനു തുടർച്ചയായി വിവിധ ലോക രാഷ്ട്രങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചതോടെ കദ്രിയുടെ പെരുമ ദേശാന്തരങ്ങളിലേക്ക് പടർന്നു.
കദ്രി സാക്സഫോൺ വായിക്കുമ്പോഴുള്ള അനുഭവം അഭൗമമാണ്. സാക്സിൽനിന്നു പിറക്കുന്ന ഹരിവരാസനം സദസ്സ് ഏറ്റുപാടുന്നത് കാണാം. കേരളത്തിലെത്തിയാൽ കദ്രി ഹരിവരാസനവും കൃഷ്ണാ നീ ബേഗേനയും പാടാത്ത വേദികൾ വിരളം.
വർത്തമാനകാലത്തിെൻറ സംഗീത പ്രതിഭ എ.ആർ റഹ്മാൻ കദ്രിയുടെ സാക്സഫോൺ സിനിമയിൽ ഉപയോഗപ്പെടുത്തിയിരുന്നു. ഡ്യൂയറ്റ് എന്ന തമിഴ് പടത്തിലാണ് കദ്രി, റഹ്മാൻ കൂട്ടുകെട്ടിെൻറ തുടക്കം. ഈ ചിത്രത്തിലെ ‘അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി’ എന്ന ഗാനത്തിൽ കദ്രിയുടെ സാക്സഫോൺ ശബ്ദവീചികൾ ഉണ്ട് എന്നത് പലർക്കും അറിയില്ല. അദ്ദേഹത്തിെൻറ പത്തോളം സിനിമയിൽ സഹകരിച്ചതായും കല്യാണവസന്തമാണ് റഹ്മാന് ഇഷ്ടപ്പെട്ട രാഗമെന്നും കദ്രി പറയാറുണ്ട്.
നാഗസ്വരവും സാക്സഫോണും കദ്രി ഒരുപോലെ കൈകാര്യം ചെയ്യാറുണ്ടെങ്കിലും സാക്സഫോണിനോടാണിഷ്ടം. സാക്സഫോണിൽ വിസ്മയം വിരിയിക്കുമെന്നതിനൊപ്പം അസാധ്യമായത് സാധിപ്പിച്ചെടുത്ത സന്തോഷവും കാരണമാണ്. പയ്യന്നൂരിൽ പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ 23 വർഷവും തുരീയം സംഗീതോത്സവത്തിെൻറ 15 വർഷങ്ങളിലും കദ്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. ശാരീരിക അസ്വസ്ഥതയെതുടർന്ന് ഈ വർഷം (2019) മാത്രമാണ് മാറിനിന്നത്. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.