ഉക്രൈനിലെ ഒരുകൂട്ടം മെഡിക്കൽ വിദ്യാർഥികൾ ഒരുക്കിയ ഇംഗ്ലീഷ് ആൽബമാണ് ‘എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ’. മുന്നണിയിലും പിന്നണിയിലുമായി സിംബാബ്വേ, മാലിദ്വീപ്, ഇന്ത്യ, ഉക്രൈൻ, എന്നീ രാജ്യങ്ങളിലെ പ്രതിഭകൾ. പോപ് ഗാനങ്ങളെ വെല്ലുന്ന ദൃശ്യങ്ങളടങ്ങിയ ആൽബത്തിെൻറ സംവിധായകനാകെട്ട കോട്ടയം കൂടല്ലൂർ സ്വദേശിയായ അരുൺ മോഹൻ.
യൂട്യൂബിൽ മികച്ച പ്രതികരണം നേടുന്ന ആൽബം പുറത്ത് വന്നതിന് പിന്നിൽ ചെറുതല്ലാത്ത ഒരു കഥയുണ്ട്. ചെറുപ്പം തൊട്ട് സിനിമയിൽ കയറിപ്പറ്റണം എന്ന ആഗ്രഹവുമായി നടന്ന കോട്ടയംകാരനായ പയ്യനിൽ നിന്ന് ഒരു പ്രൊഫഷണൽ വീഡിയോഗ്രാഫറിലേക്കും ആൽബം സംവിധായകനിലേക്കും അരുൺ മോഹനെന്ന മലയാളി വളർന്ന കഥ.
2011ൽ മെഡിക്കൽ പഠനത്തിനായി ഉക്രൈനിലെ ഒരു യൂണിവേഴ്സിറ്റിയിൽ ചേർന്നതായിരുന്നു അരുൺ. ആറ് വർഷം കൊണ്ട് ഡോക്ടറായി പുറത്തുവന്ന അരുൺ പക്ഷെ ആദ്യം തെൻറ കഴിവ് തെളിയിച്ചത് ഒരു ഇംഗ്ലീഷ് ആൽബം സംവിധാനം ചെയ്താണ്. അരുണിെൻറ വിശേഷങ്ങളിലേക്ക്.
മെഡിക്കൽ വിദ്യാർഥിയായ താങ്കൾ ദൃശ്യങ്ങളുടെ േലാകത്തേക്ക് കടന്നുവരുന്നത് എങ്ങനെയാണ്
ചെറുപ്പം മുതലേ മനസ്സിൽ കയറിക്കൂടിയതാണ് സിനിമയും വീഡിയോഗ്രാഫിയും. ഞാൻ എന്താണ് എന്നറിയുന്നതിന് മുമ്പ് വരെ എെൻറ ബാല്യകാല സ്വപ്നത്തെ ആരും പിന്തുണച്ചില്ല എന്ന് പറയാം. മുമ്പും ഞാൻ ചില വർക്കുകൾ ചെയ്തിട്ടുണ്ട്. ആരും ശ്രദ്ധിച്ചില്ല. എന്നാൽ എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ എനിക്കൊരു പിടിവള്ളിയായി. നല്ല പ്രതികരണമാണ് വിദേശികളിൽ നിന്നും മലയാളികളിൽ നിന്നുമൊക്കെ ലഭിക്കുന്നത്. സന്തോഷം.
അങ്ങേയറ്റം പ്രൊഫഷണലായി ഒരു ‘ഇംഗ്ലീഷ് ആൽബം’ സംവിധാനം ചെയ്യുന്നു. എവിടെ നിന്നായിരുന്നു പഠനം?
ഇൗ ആൽബത്തിെൻറ ക്യാമറയും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ചത് ഞാൻ തന്നെയാണ്. ഉക്രൈനിൽ കഴിഞ്ഞ ആറ് വർഷമായി വീഡിയോഗ്രാഫിയും ഫോേട്ടാഗ്രാഫിയും പരിശീലിക്കുകയായിരുന്നു ഞാൻ. മെഡിക്കൽ പഠനത്തോടൊപ്പം സ്വപ്നമായ സിനിമയിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിെൻറ ഭാഗമായായിരുന്നു പരിശീലനം. യൂട്യൂബിൽ വീഡിയോഗ്രാഫിയുടെ ട്യുേട്ടാറിയൽ വീഡിയോകൾ കണ്ടായിരുന്നു പഠിച്ച് തുടങ്ങിയത്. നെറ്റ്ബുക്കുകളിൽ തിരഞ്ഞും മറ്റും പഠനം തുടർന്നു. ഷോർട്ട് ഫിലിമുകളും കല്യാണ വീഡിയോകളും മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. ഇതിനായി ഏതെങ്കിലും ഫിലിം സ്കൂളിൽ പോയിട്ടില്ല. ഒരു പ്രൊഫഷണലിെൻറ കീഴിൽ വർക്ക് ചെയ്തിട്ടുമില്ല. കഴിഞ്ഞ ആറ് വർഷത്തെ എെൻറ കഠിനാധ്വാനത്തിെൻറ ഫലമാണ് എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ എന്ന ആൽബം.
എയ്ഞ്ചൽസ് കാണ്ട് ഫ്ലൈ എന്ന ആൽബത്തിലൂടെ എന്താണ് പറയാനുദ്ദേശിക്കുന്നത്?
മാലാഖമാർ സ്വർഗത്തിൽ അല്ല ജീവിക്കുന്നത് അവർ നമ്മളിൽ തന്നെയുണ്ട് എന്നൊരു സന്ദേശമാണ് ആൽബത്തിലൂടെ നൽകാൻ ഉദ്ദേശിച്ചത്. മാലാഖമാരെ എളുപ്പം നമുക്ക് കണ്ടെത്താനാവില്ല. അവരുടെ രൂപം നാം പ്രതീക്ഷിക്കുന്ന രീതിയിലുമായിരിക്കില്ല. എന്നാൽ അവരെ നമുക്ക് അനുഭവിക്കാം. നമ്മൾ ഒരു അപകടത്തിൽ പെടുേമ്പാൾ സഹായിക്കുന്നത് നാം പ്രതീക്ഷിക്കാത്ത ചിലരായിരിക്കാം. ഒരാളുടെ രൂപം അല്ലെങ്കിൽ ധരിച്ച വസ്ത്രം വച്ച് അയാളെ അളക്കാൻ പാടില്ല. എന്നൊരു കുഞ്ഞു സന്ദേശമാണ് നൽകാൻ ആഗ്രഹിച്ചത്.
ആൽബത്തിലെ വിദേശ ഗായകരെയും അഭിനേതാക്കളെയും പരിചയപ്പെടുത്താമോ?
സിംബാബ്വേക്കാരനായ ഗബ്രിയേൽ ടെക്നോൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ആൽബത്തിലെ റാപ് കൈകാര്യം ചെയ്തതും ഗ്രബ്രിയേലാണ്. പ്രധാന ഗായിക ഫാത്തിമ ഷിഫ്നി മാലിദ്വീപ്കാരിയാണ്. ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട എയ്ഞ്ചൽ സിങ്ങർ ബൈന ജൂലിയയും മെഡിക്കൽ വിദ്യാർഥിനിയാണ്. മറ്റ് പ്രധാന താരങ്ങൾ ഉക്രൈനിലുള്ള പ്രൊഫഷണലും അല്ലാത്തതുമായ അഭിനേതാക്കളാണ്.
മനോഹരമായ ദൃശ്യങ്ങളാണ് എയ്ഞ്ചൽസ് കാണ്ട് ഫ്ലൈയുടെ പ്രത്യേകത, ആൽബത്തിെൻറ ചിത്രീകരണത്തെ കുറിച്ച്?
രണ്ട് വർഷം മുമ്പാണ് എനിക്ക് പാട്ട് ലഭിക്കുന്നത്. എന്നാൽ അത് നല്ലൊരു ആൽബമാക്കി മാറ്റിയെടുക്കാൻ എെൻറ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. നമുക്ക് സ്പോൺസർമാരുമില്ല. പണം വേണം. രണ്ട് വർഷത്തോളം അതിനുവേണ്ടിയുള്ള പെടാപാടിലായിരുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് െപ്രാഫഷണലായി ആൽബം പൂർത്തീകരിക്കാനുള്ള സെറ്റപ്പ് ആക്കിയെടുത്തത്. പ്രീപ്രൊഡക്ഷൻ വർക്ക്, 16 ദിവസത്തെ ഷൂട്ടിങ് അടക്കം മൂന്ന് മാസം കൊണ്ട് ആൽബം പൂർത്തിയാക്കുകയായിരുന്നു. മൂന്ന് ഷെഡ്യൂളുകളായായിരുന്നു ചിത്രീകരണവും മറ്റ് വർക്കുകളും.
ആൽബം പൂർത്തീകരിക്കുന്നതിന് സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും എത്രത്തോളം സഹായം ലഭിച്ചു.
ഷൂട്ടിങ് സ്പോട്ടുകളിലേക്കുള്ള യാത്രകളിലടക്കം എല്ലാ മേഖലകളിലും മികച്ച പിന്തുണയും സഹായവും നൽകിയ സഹപാഠികൾക്കും ഇതിൽ വർക്ക് ചെയ്ത മറ്റെല്ലാ ആർട്ടിസ്റ്റുൾക്കും അവകാശപ്പെട്ടതാണ് ആൽബത്തിെൻറ വിജയം. അവർ എന്നിലർപ്പിച്ച വിശ്വാസമാണ് എനിക്ക് ലഭിച്ച ഉൗർജം. അതാണ് ആൽബമായി പുറത്ത് വന്നിരിക്കുന്നത്. ഇൗ അവസരത്തിൽ അവർക്കെല്ലാം എെൻറ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്.
എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?
ഒരുപാട് കഷ്ടപ്പാടുകൾക്ക് നടുവിൽ പൂർത്തീകരിച്ചതാണ് എയ്ഞ്ചൽ കാണ്ട് ഫ്ലൈ എന്ന ആൽബം. ആറ് വർഷമായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം. എല്ലാവരും കാണുക, പങ്ക്വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.