കോഴിക്കോട്: അംഗീകാരം തന്‍െറ അഭിനയ ജീവിതത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ നടി സുരഭി ലക്ഷ്മി. എല്ലാ വേഷങ്ങളും മികവോടെ ചെയ്യാനുള്ള ഊര്‍ജമായി അവാര്‍ഡിനെ കാണുന്നു. ആദ്യഘട്ടത്തില്‍ അംഗീകാരമൊന്നും പ്രതീക്ഷിച്ചിരുന്നില്ളെങ്കിലും അവസാനവട്ടത്തിലത്തെിയപ്പോള്‍ ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.ലഭിച്ച അംഗീകാരം എന്‍െറ നാടിനും ഗുരുനാഥന്മാര്‍ക്കും സമര്‍പ്പിക്കുന്നു -നരിക്കുനി സ്വദേശിയായ സുരഭി പറഞ്ഞു.
അനില്‍തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങി’ലെ അഭിനയത്തിനാണ് സുരഭിക്ക് അംഗീകാരം ലഭിച്ചത്. കേരള ഫിലിം ക്രിട്ടിക് അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിന്‍െറതന്നെ അംഗീകാരം കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ നാടകത്തില്‍ ഗവേഷണം ചെയ്യുന്ന സുരഭിയെ തേടിയത്തെിയത്. ഫിലിം ക്രിട്ടിക് അവാര്‍ഡില്‍ സുരഭിക്ക് തൊട്ടുമുന്നിലുള്ളത് തെന്നിന്ത്യന്‍ നടി നയന്‍താരയാണ്.
2010ല്‍ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനവും, 2016ല്‍ ബോംബെ ടെയ്ലേഴ്സ് എന്നീ നാടകങ്ങളിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഇതുരണ്ടും സംവിധാനം ചെയ്തത് കെ. വിനോദ്കുമാറാണ്. അബൂദബി തിയറ്റര്‍ ഫെസ്റ്റിവല്‍ അവാര്‍ഡ്, അമൃത ടി.വി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ വേറെയും ലഭിച്ചിട്ടുണ്ട്.
340 എപ്പിസോഡ് പൂര്‍ത്തിയാകുന്ന മീഡിയവണ്‍ ചാനലിലെ എം80 മൂസ സീരിയലില്‍ വിനോദ് കോവൂരിനൊപ്പം പാത്തു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതാണ് സുരഭിയെ ജനപ്രിയ താരമാക്കിയത്. ശാന്താദേവി പുരസ്കാരം, ഫ്ളവേഴ്സ് ടി.വിയുടെ ബെസ്റ്റ് കൊമേഡിയന്‍ അവാര്‍ഡ് എന്നിവ ഇതിലെ അഭിനയത്തിന് ലഭിച്ചു. പരേതനായ കെ.പി. ആണ്ടിയുടെയും രാധയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.