കെ.കെ. ഹരിദാസ്: അഭ്രപാളിയിൽ ചിരി പടർത്തിയ സംവിധായകൻ

കൊച്ചി: സിനിമപ്രേക്ഷകരെ മതിമറന്ന് ചിരിക്കാൻ പഠിപ്പിച്ച സംവിധായകനായിരുന്നു ഞായറാഴ്ച അന്തരിച്ച കെ.കെ. ഹരിദാസ്. ശുദ്ധനർമത്തിൽ പൊതിഞ്ഞ് ഒതുക്കത്തോടെ കഥ പറഞ്ഞ ഹരിദാസിെൻറ പല ചിത്രങ്ങളും തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്തു.

മലയാള സിനിമയിലെ ഇന്നത്തെ പല താരങ്ങളുടെയും വളർച്ചയിൽ ഇൗ ചിത്രങ്ങൾ നിർണായകമായി. ചിരിപ്പിക്കാൻ വേണ്ടിയല്ല മറിച്ച്, കഥയുടെ സ്വാഭാവിക വളർച്ചയുടെ അടിയൊഴുക്കായി നിൽക്കുന്നതായി ഹരിദാസിെൻറ ചിത്രങ്ങളിലെ ഹാസ്യം. സിനിമമോഹം കുഞ്ഞുനാളിലെ തലക്കുപിടിച്ചതാണ് ഹരിദാസിന്. സിനിമക്കാരനാകാൻ 15ാം വയസ്സിൽ മദ്രാസിന് വണ്ടി കയറി. ബന്ധുവും സംഗീതസംവിധായകനുമായ കണ്ണൂർ രാജനായിരുന്നു സിനിമയിലേക്ക് പിടിവള്ളി. 1982ൽ ‘ഭാര്യ ഒരു മന്ത്രി’ സിനിമയിൽ സഹസംവിധായകനായി തുടങ്ങി. പിന്നീട് 18 വർഷം അക്കാലത്തെ പ്രമുഖ സംവിധായകരുടെയെല്ലാം സഹായിയായി. 

Full View

കാമറക്ക് പിന്നിലെ ലോകം പൂർണമായി മനസ്സിലാക്കി അത് തെൻറ കൈപ്പിടിയിൽ ഒതുങ്ങുമെന്ന ആത്മവിശ്വാസം നേടിയശേഷമാണ് സ്വതന്ത്ര സംവിധായകനായത്. 1994ൽ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘വധു ഡോക്ടറാണ്’ വൻ വിജയമായി. 

ആവർത്തനവിരസതയും മിമിക്രിയുടെ കോപ്പിയടിയും ഒഴിവാക്കി ഹാസ്യത്തിെൻറ പുതിയ രസക്കൂട്ടുകളാണ് ഹരിദാസ് സ്വീകരിച്ചത്. കോമഡി ചിത്രങ്ങളുടെ ഇൗ വേറിട്ട ശൈലി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘കാക്കക്കും പൂച്ചക്കും കല്യാണം’ ചിത്രത്തിലൂടെ ഹരിദാസാണ് ദിലീപിനെ ആദ്യമായി നായകനാക്കിയത്. ഒേട്ടറെ പുതുമുഖങ്ങളെ അദ്ദേഹം മലയാള സിനിമക്ക് പരിചയപ്പെടുത്തി.

Full View

അവതരണത്തിലെന്നപോലെ സിനിമയുടെ പേരിലും വ്യത്യസ്തത പുലർത്താൻ ഹരിദാസ് ശ്രദ്ധിച്ചു. ‘കിണ്ണം കട്ട കള്ളൻ’, ‘സി.െഎ മഹാദേവൻ അഞ്ചടി നാലിഞ്ച്’, ‘മൂന്ന് വിക്കറ്റിന് 365 റൺസ്’, ‘ജോസേട്ടെൻറ ഹീറോ’, ‘കൊക്കരക്കോ’ തുടങ്ങിയവ ഉദാഹരണം. ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചക്ക് കഴിഞ്ഞദിവസം ടി.വി. ചന്ദ്രെൻറ ‘പെങ്ങളില’ സിനിമയുടെ സെറ്റിൽ എത്തുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രവും ഹരിദാസിെൻറ സ്വപ്നമായിരുന്നു. 
 

Tags:    
News Summary - KK Haridas Laughing Director-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.