‘ഞങ്ങൾ മോഷ്ടാക്കളല്ല, പ്രസ്താവന പിൻവലിക്കണം’;  ഗീതുവിെൻറ ഓഡിയോ പുറത്തുവിട്ട് കോസ്റ്റ്യൂം അസിസ്റ്റൻറ്

നിതകളുടെ സിനിമ കൂട്ടായ്മയായ ഡബ്ലു.സി.സിയിലുണ്ടായ ഭിന്നതകൾ പുതിയ വഴിത്തിരിവിലേക്ക്. നടിയും സംവിധായകയുമായ ഗീതു മോഹൻദാസിെൻറ ആേരാപണങ്ങൾക്ക് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റൻറ് രംഗത്ത്.

ഗീതുവിെൻറ സിനിമയായ മൂത്തോനുമായി ബന്ധപ്പെട്ട് കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫിക്കെതിരെ ഗീതു തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെൻറ െസറ്റിൽ നിന്ന് സ്റ്റെഫിയുടെ അസിസ്റ്റൻറ് അനുവാദമില്ലാതെ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോയി എന്നായിരുന്നു ഗീതുവിെൻറ ആരോപണം. പണം നൽകിയതിന് ശേഷമാണ് വസ്ത്രങ്ങൾ തിരികെ നൽകിയതെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.

എന്നാൽ കോസ്റ്റ്യൂം അസിസ്റ്റൻറ് റാഫി കുന്നടിപ്പറമ്പ പറയുന്നത് ഗീതുവിെൻറ അനുവാദത്തോടെയാണ് വസ്ത്രങ്ങൾ എടുത്തുകൊണ്ട് പോയതെന്നാണ്. ഗീതു വസ്ത്രങ്ങൾ എടുത്തുകൊണ്ട് പോകാൻ ആവശ്യപ്പെടുന്ന ഫോൺ ഓഡിയോയും റാഫി പങ്കുവച്ചു. താനൊരു മോഷ്ടാവല്ലെന്നും ഗീതു പരാമർശം പിൻവലിക്കണമെന്നും റാഫി ആവശ്യപ്പെട്ടു. 

പോസ്റ്റിെൻറ പൂർണരൂപം 

‘നിങ്ങൾ പോയ ശേഷമാണ് എെൻറ ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എെൻറ ടീം എന്നെ അറിയിച്ചത്. അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റൻറിനോടാണ് മേൽ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റൻറ് നിങ്ങളുടെ മുഴുവൻ പേയ്‌മെൻറും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എെൻറ നിർമ്മാതാവ് എല്ലാ പേയ്‌മെൻറുകളും നൽകിയതുമാണ്. (ഗീതു മോഹൻ ദാസ് മാഡത്തിെൻറ പോസ്റ്റിൽ നിന്ന്)
മാഡം,
ഇന്നലെ നിങ്ങൾ പോസ്റ്റിൽ സൂചിപ്പിച്ച ആ costume ഡിസൈനറുടെ അസിസ്റ്റൻറ് ഞാനാണ്. നിങ്ങളോടൊപ്പം ലക്ഷദ്വീപിൽ ഡിസൈനർ സ്റ്റെഫിയുടെ അസിസ്റ്റൻറ് ആയി ഞാനാണ് വന്നത്. (തെളിവുകൾ വേണമെങ്കിൽ ഹാജരാക്കാം ). നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം, നിങ്ങളുടെ ഓഫീസിൽ, നിങ്ങളുടെ സാന്നിധ്യത്തിൽ ഞാനാണ് വന്നു കോസ്റ്റ്യൂം കളക്ട് ചെയ്തത്. ഇത് ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടതിെൻറ രേഖയാണ് വോയ്സ് നോട്ടായി താഴെ കൊടുത്തിരിക്കുന്നത്.

ഇതിനെ കുറിച്ചാണ് നിങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ കോസ്റ്റ്യൂംസ് എടുത്തു കൊണ്ടു പോയതായി നിങ്ങൾ പറഞ്ഞത്. എന്നുവച്ചാൽ ഞാൻ നിങ്ങളുടെ കോസ്റ്റ്യൂംസ് മോഷ്ടിച്ചെന്ന്. മാഡം, നിങ്ങളുടേതു പോലെ വലിയ സിനിമാ ബാക്ഗ്രൗണ്ടൊന്നും എനിക്കില്ലെങ്കിലും ഞാനത് ചെയ്യില്ല. ചെയ്ത ജോലിയുടെ കൂലി വാങ്ങി ജീവിതം കഴിക്കുന്നവരാണ് ഞങ്ങൾ. അതു കൊണ്ട് ദയവ് ചെയ്ത് മാഡം ആ പ്രസ്താവന പിൻവലിക്കണം.

മാഡം പറഞ്ഞത് പ്രകാരം വാഷിംഗിനും, അയണിങ്ങിനുമായി ഞങ്ങളുടെ കൈവശം നിങ്ങൾ തന്നുവിട്ട കോസ്റ്റ്യൂം പിന്നീട് തുടർന്ന് ഉള്ള ജോലിയിൽ നിന്ന് ഞങ്ങളെയെല്ലാം മാറ്റി നിർത്തിയപ്പോൾ, നിങ്ങളുടെ ടീമിെൻറ കൈയ്യിൽ തിരിച്ചേല്പിച്ചതും ഞാൻ തന്നെയാണ്. നിങ്ങളുടെ പോസ്റ്റിൽ പറഞ്ഞ പോലെ കൂലിയുടെ കാര്യത്തിൽ ഒരു വിലപേശലും നടന്നിട്ടില്ല. നിങ്ങളുടെ ഷൂട്ടിംഗും കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞാണ് എന്റെ അസിസ്റ്റൻറ് ബാറ്റ പോലും കിട്ടിയത്. (അതിൻറ ബാങ്ക് ഡീറ്റൈൽസ് എെൻറ പക്കലുണ്ട്.).

പക്ഷേ നിങ്ങൾ പറയുന്നു ‘ഷൂട്ടിംഗിന് '2 ദിവസം' മുൻപേ എെൻറ ബാറ്റ തന്നുവെന്ന്’,എങ്കിൽ അതിെൻറ തെളിവുകൾ നിങ്ങളാണ് നൽകേണ്ടത്. സിനിമ ഇറങ്ങി ഇത്രനാൾ കഴിഞ്ഞിട്ടും, എെൻറ ഡിസൈനറിനുള്ള കൂലിയോ ഞങ്ങൾ താമസിച്ച റൂമിെൻറ വാടക പോലുമോ നിങ്ങൾ നൽകിയിട്ടില്ല (ഈ പോസ്റ്റ് ഇടുന്നത് വരെയും.)

ചെയ്ത ജോലിയുടെ കൂലിക്കുവേണ്ടിയാണ് മാഡം ഇതൊക്കെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.കൂലി ചോദിക്കുമ്പോ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെ മറ്റുള്ളോരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുത്. വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. തുടർന്നും അങ്ങനെ തന്നെ ആയിരിക്കും, അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്ര വിശദീകരിച്ച് എഴുതേണ്ടി വന്നത്. നന്ദി മാഡം.

Full View
Tags:    
News Summary - WCC row: Geetu Mohandas refutes Stephy’s allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.