ന്യൂഡൽഹി: ഒരു അഡാർ ലവ് എന്ന സിനിയിലെ പാട്ടിെൻറ പേരിൽ നടി പ്രിയ വാര്യർക്കും സംവിധായകർ ഒമർ ലുലുവിനുമെതിരായ എല്ലാ ക്രിമിനൽ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്നുമ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രിയയും ഒമർ ലുലുവും നൽകിയ ഹരജിയിലാണ് നടപടി.
സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മഹാരാഷ്ട്രയിലും പരാതിയുണ്ടായിരുന്നു. 40 വർഷമായി കേരളത്തിലെ മുസ്‌ലിം കൾ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മത വികാരം വ്രണപ്പെടുത്തിന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രീകരണം പൂർത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും പ്രിയയും ഒമർ ലുലുവും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഇൗ പാട്ടിനെതിരെയുള്ള എല്ലാ നടപടികളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.
ഗാനത്തിനെതിരെ നാപടി അരുതെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്ര, തെലുങ്കാന സർക്കാറുകൾക്ക് നോട്ടീസും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.