ന്യൂഡൽഹി: ‘ഒരു അഡാർ ലവ്’ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിെൻറ പേരിൽ ഇതര സംസ്ഥാനങ്ങളിലുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാൻ നടി പ്രിയ വാര്യർ സുപ്രീംകോടതിയിൽ. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാന സർക്കാറുകളെ എതിർകക്ഷികളാക്കി സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹാരിസ് ബീരാൻ, അഡ്വ. പല്ലവി പ്രതാപ് എന്നിവർ മുഖേനയാണ് പ്രിയ ഹരജി സമർപ്പിച്ചത്.
ഹൈദരാബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റദ്ദാക്കുക, ‘ഒരു അഡാർ ലവ്’ സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരായ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ച ഹരജിയിൽ പ്രിയക്ക് പുറമെ സംവിധായകൻ ഒമർ ലുലുവും ജോസഫ് വാളക്കുഴി ഇൗപ്പനും പരാതിക്കാരാണ്.
തെലങ്കാനയിലും മഹാരാഷ്ട്രയിലും തങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾക്ക് തുടക്കംകുറിച്ച പശ്ചാത്തലത്തിലാണ് ഹരജി നൽകിയതെന്ന് മൂവരും ബോധിപ്പിച്ചു. തെലങ്കാനയിൽ ഇതിനകം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളച്ചൊടിച്ചതും തെറ്റായതുമായ വ്യാഖ്യാനം നൽകിയാണ് മലയാളം സംസാരിക്കാത്ത സംസ്ഥാനങ്ങളിൽനിന്ന് ഇതിനെതിരെ പരാതി വന്നിരിക്കുന്നതെന്ന് ഹരജിയിൽ ബോധിപ്പിച്ചു. പാട്ടിെൻറ പരിഭാഷയും സുപ്രീംകോടതിക്ക് മുമ്പാകെ വെച്ച ു. 40 വർഷമായി കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിനിടയിൽ നിലനിൽക്കുന്ന പാട്ട് പെെട്ടന്ന് മതവികാരത്തിന് എതിരാവില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സംവിധായകന് നോട്ടീസ്
ഹൈദരാബാദ്: ‘ഒരു അഡാർ ലവ്’ എന്ന മലയാളം സിനിമയുടെ സംവിധായകൻ ഒമർ ലുലുവിന് ഹൈദരാബാദ് പൊലീസിെൻറ നോട്ടീസ്. സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനരംഗ ചിത്രീകരണം മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാേരാപിച്ച് ചില വ്യക്തികൾ നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇൗ മാസം 14ന് സംവിധായകനെതിരെ കേസെടുത്തിരുന്നു. ഇതിെൻറ തുടർ നടപടി എന്ന നിലക്ക് 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചതെന്ന് പൊലീസ് അസി. കമീഷണർ സയ്യിദ് ഫയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.