ന്യൂഡൽഹി: നിർഭയയുടെ അമ്മ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കുറ്റവാളികളോട് ക്ഷമിക്കണമെന്ന മുതിർന്ന അഭ ിഭാഷക ഇന്ദിര ജെയ്സിംഗിെൻറ പ്രസ്താവനക്കെതിരെ കങ്കണ റണാവത്. ഇന്ദിര ജയ്സിങ്ങിനെ കുറ്റവാളികളോടൊപ്പം നാല ് ദിവസം ജയിലിൽ അടക്കണമെന്നും അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന ്മം നൽകുന്നതെന്നും കങ്കണ വിമർശിച്ചു.
സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജീവ് ഗാന്ധി വധേക്കസിൽ തടവിൽ കഴിയുന്ന നളിനിയോട് ക്ഷമിച്ചതുപോലെ നിർഭയയുടെ അമ്മ ആശാ ദേവി മകളുടെ ഘാതകരോട് ക്ഷമിക്കണമെന്നായിരുന്നു ഇന് ദിര ജയ്സിങിെൻറ പ്രസ്താവന.
While I fully identify with the pain of Asha Devi I urge her to follow the example of Sonia Gandhi who forgave Nalini and said she didn’t not want the death penalty for her . We are with you but against death penalty. https://t.co/VkWNIbiaJp
— Indira Jaising (@IJaising) January 17, 2020
‘‘ആ സ്ത്രീയെ (ജെയ്‌സിംഗ്) കുറ്റവാളികളോടൊപ്പം നാല് ദിവസം ജയിലിൽ അടക്കണം. അവരെപ്പോലുള്ള സ്ത്രീകളാണ് ഇത്തരത്തിലുള്ള രാക്ഷസന്മാർക്കും കൊലപാതകികൾക്കും ജന്മം നൽകുന്നത്.’’-കങ്കണ പറഞ്ഞു.
അത്തരമൊരു കാര്യം ആവശ്യപ്പെടാൻ അവർക്ക് എങ്ങനെ ധൈര്യം വന്നു. നിർഭയയുടെ മാതാപിതാക്കളോട് അവരുടെ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കാൻ ജയ്സിങ് ഒരിക്കലും അവരെ നേരിൽ പോയി കണ്ടിട്ടില്ല. ഇന്ന് അവർ കുറ്റവാളികളെ പിന്തുണക്കുകയാണ്. ബലാത്സംഗക്കാരെ പിന്തുണച്ച് ഉപജീവനമാർഗം നടത്തുന്ന അവരെപ്പോലുള്ളവർ കാരണമാണ് ഈ രാജ്യത്ത് ഇരകൾ നീതി ലഭിക്കാത്തതെന്നും കങ്കണ ആരോപിച്ചു.
പ്രായവുമായി ബന്ധമില്ലാത്ത ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളികളെ പ്രായപൂർത്തിയാകാത്തവർ എന്ന് വിളിക്കരുത്. പ്രത്യേകിച്ചും ആ പ്രായത്തിലുള്ളവർ ബലാത്സംഗവും വൃത്തികെട്ട കുറ്റകൃത്യങ്ങളും ചെയ്യുമ്പോൾ കുറ്റവാളികൾക്ക് ഈ പ്രായപരിധി നിശ്ചയിച്ചതാരാണെന്നും അവർ ചോദിച്ചു. പ്രതികളെ പൊതുജന മധ്യത്തിൽ വച്ച് മരണം വരെ തൂക്കിക്കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു.
'പാംഗ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് നടി, ഇന്ദിര ജയ്സിങ്ങിനെതിരെയും നിർഭയയെ ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർക്കെതിരെയും രോഷപ്രകടനം നടത്തിയത്.
#WATCH Kangana Ranaut on senior lawyer Indira Jaising's statement,'Nirbhaya's mother should forgive the convicts': That lady (Jaising) should be kept in jail with those convicts for four days...Women like them give birth to these kind of monsters and murderers. (22.1) pic.twitter.com/MtNcAca1QG
— ANI (@ANI) January 23, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.