തിരുവനന്തപുരം: ജനാധിപത്യത്തിലെ പൊതുയിടങ്ങള്‍ നഷ്ടപ്പെടുകയാണെന്നും സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തരിൽ പലരും മുഖ്യധാര വിഷയങ്ങളിൽ ഇടപെടുന്നില്ലെന്നും നടിയും സംവിധായികയുമായ നന്ദിത ദാസ്. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപൺ ഫോറത്തിൽ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു അവർ. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഇടങ്ങൾ നഷ്ടമാകുന്നതും വിലക്കും സെൻഷർഷിപ്പും നടപ്പിലാക്കുന്നതും വലിയ അപകടത്തിലേക്കാണ് രാജ്യത്തെ എത്തിക്കുന്നതെന്ന തിരിച്ചറിവ് ഭൂരിപക്ഷത്തിനും ഉണ്ടായിട്ടില്ല. അതു വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതണം.
സമൂഹമാധ്യമങ്ങൾ മികച്ച പ്ലാറ്റ്ഫോമാണെങ്കിലും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ക്ക് പല വിമര്‍ശനങ്ങളെയും നേരിടേണ്ടിവരും. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റെട്ടായി രംഗെത്തത്തണം. സ്ത്രീയും പരുഷനും തമ്മിലെ മത്സരമല്ല വേണ്ടത്. വിവേചനമുണ്ടായാല്‍ അതിനെതിരായ പ്രതികരണങ്ങളാണ് ആവശ്യം. കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്മിക്കാനിറങ്ങുന്നവര് പ്രതിസന്ധിയിലാകുന്നതായും അവർ കൂട്ടിച്ചേർത്തു. ബംഗാൾ സിനിമ വ്യവസായം മുങ്ങുന്ന കപ്പലാണെന്ന് ബംഗാളി സംവിധായകൻ കൊണാര്‍ക് മുഖര്‍ജി ചൂണ്ടിക്കാട്ടി. കലാമൂല്യമുള്ള ചിത്രങ്ങളെ അവഗണിക്കുന്ന നിലപാടാണ് ബംഗാൾ സർക്കാറിേൻറത്.
സ്വതന്ത്ര സിനിമകള്‍ക്കുള്ള വേദിയായി സത്യജിത്ത് റായ് മുന്‍കൈയെടുത്ത് സ്ഥാപിച്ച നന്ദന് തിയറ്റര്‍ സമുച്ചയത്തില്‍ റായിയുടെ ചിത്രങ്ങള്‍പോലും പ്രദര്‍ശിപ്പിക്കാനാകാത്ത അവസ്ഥയാണ്. കലാരംഗത്ത് സബ്സിഡി ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് സ്ഥാനമില്ലെന്ന് മലയാളി സംവിധായകന് ജയന് ചെറിയാന് അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍, ചെലവൂര്‍ വേണു, എഴുത്തുകാരി മീന ടി. പിള്ള തുടങ്ങിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.