ന്യൂഡൽഹി: 1950കളിൽ ഇന്ത്യയിലെ പ്രശസ്തയായ ബാലതാരം ഡെയ്സി ഇറാനി ആറാം വയസിൽ ലൈംഗിക പീഡനത്തിനരയാെയന്ന് വെളിപ്പെടുത്തൽ. ബാലതാരമായി തിളങ്ങി നിൽക്കുേമ്പാഴാണ് ആക്രമണം നേരിടേണ്ടി വന്നത്. പീഡനത്തിനിരയായി 60 വർഷങ്ങൾക്ക് പിന്നിട്ടപ്പോഴാണ് തനിക്ക് കുട്ടിക്കാലത്ത് ഏറ്റ ആഘാതത്തെ കുറിച്ച് മുൻ താരം തുറന്നു പറഞ്ഞത്.
തെൻറ രക്ഷാകർത്താവിെൻറ ജോലി ഏറ്റെടുത്തിരുന്ന ആളാണ് തന്നെ പീഡിപ്പിച്ചത്. ഹം പാഞ്ചി ഏക് ദൾ കെ എന്ന സിനിമയുെട ഷൂട്ടിങ്ങിനായി മദ്രാസിലേക്ക് തന്നെ െകാണ്ടു വന്നത് അയാളായിരുന്നു. അവിടെ ഒരു ഹോട്ടലിൽ ഒരു രാത്രി അയാളെന്നെ ബലാത്സംഗം ചെയ്തു. തുടർന്ന് ബെൽറ്റുകൊണ്ട് അടിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുെമന്ന് ഭീഷണിപ്പെടുത്തി.
അയാളുെട പേര് നവാസ് എന്നായിരുന്നു. അയാൾ മരിച്ചു പോയി എന്നും െഡയ്സി പറഞ്ഞു. തനിക്ക് അതൊരു കഴിഞ്ഞ സംഭവമായി ഒാർത്തെടുക്കാൻ സാധിക്കും. എന്നാൽ അന്ന് അനുഭവിച്ച വേദന ഇപ്പോഴും തനിക്കുണ്ടെന്നും ഡെയ്സി പറഞ്ഞു. താനിത് പറയുന്നത് മീടു കാമ്പയിനിെൻറ ഭാഗം എന്നതിലുപരി വളർന്നു വരുന്ന മിടുക്കരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പായാണ്.
നിരവധി കുട്ടികൾ സിനിമ- സീരിയൽ- ടാലൻറ് ഷോകളിൽ പെങ്കടുക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ഇൗ മേഖലയിൽ നിലനിൽക്കുന്നുവെന്നറിയുേമ്പാൾ രക്ഷിതാക്കൾക്ക് കൂടുതൽ ജാഗ്രത പാലിക്കാൻ സാധിക്കുമെന്നും താരം പറഞ്ഞു.
ഡെയ്സി ഇറാനി നാലാം വയസിലാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. 50 ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മുതിർന്ന ശേഷം സഹനടിയായും അഭിനയം തുടർന്നു.
ഫർഹാൻ അക്തറിെൻറയും സോയ അക്തറിെൻറ മാതാവായ ഹണി ഇറാനിയും ഫറാഖാെൻറയും സാജിദ് ഖാെൻറയും മാതാവായ മെനേക ഇറാനിയും ഡെയ്സിയുടെ സഹോദരിമാരാണ്. സംവിധായകനും തിരക്കഥാകൃത്തുമായ കെ.കെ ശുക്ളയാണ് ഡെയ്സിയുടെ ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.