കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വിചാരണയിലേക്ക്. കേസ് ഇനിയും പരിഗണിക്കുന്ന ജൂൺ 18ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെയുള്ള മുഴുവൻ ഹരജികളും തീർപ്പാക്കിയ ശേഷം വിചാരണ നടപടി ആരംഭിക്കുമെന്നാണ് സൂചന.
പ്രതികളുടെയും ആക്രമണത്തിനിരയായ നടിയുടെയും അടക്കമുള്ള ഹരജികളാണ് കോടതിയുടെ പരിഗണനയിൽ. വൈദ്യപരിശോധന റിപ്പോർട്ട്, അപകീർത്തിപരമായ ദൃശ്യങ്ങളുടെ പകർപ്പ് എന്നിവ വേണമെന്ന ആവശ്യങ്ങളുന്നയിച്ച പ്രതികളുടെ ഹരജി ഭാഗികമായി അനുവദിച്ച് ദൃശ്യങ്ങൾ പരിശോധിക്കാൻ മാത്രം കോടതി അനുമതി നൽകിയേക്കും.
അതേസമയം പ്രത്യേക കോടതി വേണം, വനിത ജഡ്ജി വേണം, പ്രത്യേക അഭിഭാഷകനെ വേണം തുടങ്ങി നടിയുെട വിവിധ ആവശ്യങ്ങളിൽ പ്രത്യേക അഭിഭാഷകന് പ്രോസിക്യൂഷനെ സഹായിക്കാൻ അനുമതി നൽകി കോടതി മറ്റ് ആവശ്യങ്ങൾ നിരസിക്കുമെന്നാണ് സൂചന. മറ്റ് ഹരജികളോ തടസ്സങ്ങളോ ഉണ്ടായില്ലെങ്കിൽ ജൂലൈ പകുതിയോടെ കേസിെൻറ വിസ്താരം ആരംഭിച്ചേക്കും.
പൊലീസ് കുറ്റപത്രം നൽകിയ 12 പ്രതികളാണ് വിചാരണ നേരിടുക. വേങ്ങൂർ നെടുവേലിക്കുടിയിൽ എൻ.എസ്. സുനിൽ എന്ന പൾസർ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്ട്ടിന് ആൻറണി (25), തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (29), തലശ്ശേരി കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പിൽ സലിം എന്ന വടിവാൾ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23), കണ്ണൂർ ഇരിട്ടി പൂപ്പിള്ളിൽ ചാർലി തോമസ് (43), നടൻ ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹ ഭവനിൽ സനിൽ കുമാർ എന്ന മേസ്തിരി സനിൽ (41), കാക്കനാട് ചെമ്പ്മുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്പിൽ വീട്ടിൽ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്േവ പാത്തപ്ലാക്കൽ രാജു ജോസഫ് (44) എന്നിവരാണ് കുറ്റപത്രം നൽകപ്പെട്ട പ്രതികൾ.
2017ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിലെ 11, 12 പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹരജികളിലും കോടതി ജൂൺ 18നുതന്നെ വിധി പറയും. സിനിമ മേഖലയിൽനിന്നടക്കം സാക്ഷികൾ കോടതിയിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.