കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ജീൻപോൾ ലാൽ അടക്കം നാലുപേർക്ക് മുൻകൂർ ജാമ്യം. നടനും സംവിധായകനുമായ ലാലിെൻറ മകൻ ജീൻപോൾ ലാലിന് പുറമെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി.ഡയറക്ടർ അനിരുദ്ധൻ എന്നിവർക്കാണ് എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി സി.കൃഷ്ണകുമാർ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ് ഒാരോരുത്തർക്കും ജാമ്യം നൽകിയത്. കേസ് ഡയറിയും പരാതിക്കാരിയായ യുവനടി നൽകിയ സത്യവാങ്മൂലവും പരിേശാധിച്ച കോടതി നാലുപേരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.
ജാമ്യത്തിലിറങ്ങിയാലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാവണമെന്നും പരാതിക്കാരിയായ നടിയെ ഭീഷണിപ്പെടുത്തുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും േകാടതി നിർദേശിച്ചിട്ടുണ്ട്. 2016 നവംബർ 16 നാണ് യുവനടിയെ ഒരു ലക്ഷം രൂപ പ്രതിഫലത്തിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ‘ഹണീ ബീ ^2’ സിനിമയിൽ അഭിനയിക്കാനായി ക്ഷണിച്ചത്. എന്നാൽ, അഭിനയത്തിനിടെ, സഹസംവിധായകനായ അനിരുദ്ധൻ മോശമായി പെരുമാറുകയും പണം നൽകാതെ കബളിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട് താനാണെന്ന രീതിയിൽ മറ്റൊരാളെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതായും ആരോപണമുണ്ടായിരുന്നു.
തുടർന്ന് പൊലീസ് അറസ്റ്റിനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് ജീൻപോൾ അടക്കമുള്ളവർ മുൻകൂർ ജാമ്യം തേടിയത്. ഇതിനിടെ, യുവനടിയുമായി കേസ് ഒത്തുതീർപ്പിലാക്കി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, പണപരമായ കാര്യങ്ങളിൽ മാത്രമേ ഒത്തുതീർപ്പ് സാധ്യമാവൂ എന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചത്. എന്നാൽ, പണപരമല്ലാത്ത കാര്യങ്ങളിലെ ഒത്തുതീർപ്പ് നിലനിൽക്കുമോ എന്നത് കേസിെൻറ വിചാരണ ഘട്ടത്തിൽ മാത്രം വരുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.