കൊച്ചി: ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഞായറാഴ്ച വൈകീട്ട് ആറിന് ചലച്ചിത്രകാരന്‍ ശ്യാം ബെനഗല്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, കമല്‍, നടീനടന്മാര്‍, അന്താരാഷ്ട്ര സിനിമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ബര്‍ലിന്‍ ഗോള്‍ഡന്‍ ബയര്‍ അവാര്‍ഡ് നേടിയ ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ ചലച്ചിത്രം ‘ടാക്സി’യാണ് ഉദ്ഘാടന ചിത്രം. ആലിഫ്-2015ന്‍െറ ആദ്യദിവസം 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10.30 മുതലാണ് സിനിമപ്രദര്‍ശനം ആരംഭിക്കുന്നത്. അഞ്ചുദിനം നീളുന്ന ചലച്ചിത്രോത്സവത്തില്‍ 34 രാജ്യങ്ങളില്‍നിന്ന് 131 സിനിമകള്‍ 18 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. കൊച്ചിയിലെ സിനിപോളിസ് തിയറ്റര്‍ കോംപ്ളക്സിലാണ് പ്രധാനമായും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിന് മെറിഡിയന്‍ വേദിയാകും. 50 സിനിമകളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫീച്ചര്‍ ഫിലിം, പുതുമുഖ സംവിധായകര്‍, ഡോക്യുമെന്‍ററി സിനിമകള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളിലാണ് ‘ഗോള്‍ഡന്‍ ഫ്രെയിം’ അവാര്‍ഡ് നല്‍കുന്നത്. ഇറാനിയന്‍ സംവിധായകന്‍ ഖോസ്റോ മാസുമിയുടെ നേതൃത്വത്തിലെ ജൂറി കമ്മിറ്റിയാണ് വിധി നിര്‍ണയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.