തിരുവനന്തപുരം: കാഴ്ചകളും ചിന്തകളും തീപിടിച്ചവരായിരുന്നു കെ.ആർ. മോഹനനും വി.സി.ഹാരിസും. എന്നും നല്ല സിനിമയുടെ പക്ഷത്തുനിന്നവർ, നിലപാടുകൊണ്ട് സ്വന്തം ഇടം കണ്ടെത്തിയവർ. ഇവരുടെ പടിയിറക്കമാണ് 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വലിയ നഷ്ടങ്ങളിലൊന്ന്.
കെ.ആർ. മോഹനൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്താണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൂടുതൽ ജനകീയമാകുന്നത്. പല പ്രമുഖരും ഡെലിഗേറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും കൂടുതൽപേരെ ഉൾക്കൊള്ളിക്കാനുള്ള നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. ചലച്ചിത്രമേളക്കായി ഫെസ്റ്റിവൽ കോംപ്ലക്സ് നിർമിക്കണമെന്നത് അദ്ദേഹത്തിെൻറ പദ്ധതിയായിരുന്നു.
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബിയെക്കൊണ്ട് ഇതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചെറുതായിരുന്നില്ല. എന്നാൽ, ഫണ്ടിെൻറ അപര്യാപ്തതയെ തുടർന്ന് ഈ സർക്കാറിെൻറ കാലത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് മാത്രം. ഓരോ ഫിലിം ഫെസ്റ്റിവലിനെയും രാഷ്ട്രീയ പ്രവർത്തനമായിക്കണ്ട വ്യക്തിയായിരുന്നു വി.സി.ഹാരിസ്. സിനിമയെയും സിനിമാസ്വാദകരെയും സദസ്സുകളെയും നിരന്തരം പുതുക്കാനാണ് അദ്ദേഹം ഐ.എഫ്.എഫ്.കെയുടെ വേദികളിലെത്തിയത്. ചലച്ചിത്രമേളയുടെ ഓപൺ ഫോറങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളായി വി.സി. ഹാരിസിെൻറ േനതൃത്വത്തിൽ തന്നെയായിരുന്നു.
അതിഥികളെ വിളിക്കലും വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതും മോഡറേറ്ററുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. ഐ.എഫ്.എഫ്.കെയുടെ ഓപൺ ഫോറങ്ങൾ ചൂടുപിടിച്ചത് വി.കെ. ഹാരിസിനെപ്പോലൊരാൾ മൈക്ക് ഏന്തുമ്പോഴായിരുന്നു.സിനിമയും സാഹിത്യവും തത്ത്വചിന്തയും രാഷ്ട്രീയവും നാടകവും എല്ലാം അദ്ദേഹത്തിെൻറ തീക്ഷ്ണമായ ചിന്തക്ക് വഴങ്ങിക്കൊടുത്തു. ആ ഓർമകൾക്കു മുന്നിലാണ് വി.സി ഹാരിസ് സ്മൃതിയിൽ ശനിയാഴ്ച ഓപൺ ഫോറം ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.