കോഴിക്കോട്: കോവിഡ് മഹാമാരിക്കിടെ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് ദുൽഖറിനെ. താരത്തിെൻറ നിർമാണ സംരംഭ മായ സൂപ്പർഹിറ്റ് ചിത്രം ‘വരനെ ആവശ്യമുണ്ട്’ വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഇന്നലെ വേലുപ്പിള്ളൈ പ്രഭാകരനുമായി ബന്ധപ്പെട്ടുള്ള വിവാദമായിരുന്നെങ്കിൽ ഇന്ന് ബ്രാഹ്മണ സമൂഹത്തെ അപമാനിച്ചതിെൻറ പേരിലാണ്.
സിനിമയിൽ സുരേഷ് ഗോപിയുടെ പട്ടിക്ക് പ്രഭാകരൻ എന്നായിരുന്നു പേര്. 'പട്ടണപ്രവേശം' എന്ന ചിത്രത്തിൽ കരമന ജനാർദ്ദൻ അഭിനയിച്ച കഥാപാത്രത്തിെൻറ പേരാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിലും അത് തമിഴ് പുലി നേതാവിനെ കളിയാക്കാനും തമിഴരെ അപമാനിക്കാനാണെന്നും കാട്ടി നിരവധിയാളുകളാണ് അധിക്ഷേപവുമായി രംഗത്തെത്തിയത്.
പുതിയ വിവാദം ഒരു രംഗത്തെ ചൂണ്ടിക്കാട്ടിയാണ്. ദുൽഖറിെൻറ കഥാപാത്രത്തോട് ഒരു തമിഴ് ബ്രാഹ്മണൻ ഭാര്യ കാണാതെ രഹസ്യമായി ബീഫ് നൽകണമെന്ന് ആവശ്യപ്പെടുന്ന രംഗമുണ്ട്. ആ രംഗം ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നാണ് ആരോപണം. "ഹിന്ദുക്കളുടെ പാരമ്പര്യം ബഹുമാനം അർഹിക്കുന്നില്ലേ..? സെൻസർ ബോർഡ് എങ്ങനെയാണ് ഇത്തരം ഡയലോഗുകൾ അംഗീകരിച്ചത്? " തുടങ്ങിയ ചോദ്യങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്.
കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിനോട് അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പേരാണ് ദുൽഖറിനും ചിത്രത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.